ആപ്പ്ജില്ല

ലൈഫ് മിഷൻ: സർക്കാരിൻ്റെ ഹർജി തള്ളി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ലൈഫ് മിഷനിൽ നടന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയാണെന്നും എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയ്ക്കോ മന്ത്രിമാര്‍ക്കോ നേര്‍ക്ക് ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Samayam Malayalam 12 Jan 2021, 11:20 am
കൊച്ചി: ലൈഫ് മിഷൻ കേസിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സര്‍ക്കാരിനും യൂണിടാക് കമ്പനിയ്ക്കും എതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിടാക്കും സര്‍ക്കാരും ഫയൽ ചെയ്ത ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി സോമരാജൻ്റേതാണ് ഉത്തരവ്.
Samayam Malayalam Kerala High court rep
ഫയൽ ചിത്രം Photo: The Times of India/File


കേസിൽ കക്ഷി ചേരാൻ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കണമെന്നുള്ള ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. അതേസമയം, ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുദ്ധിപരമല്ലാത്ത അഴിമതിയാണ് നടന്നതെന്നും ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയ്ക്കോ മന്ത്രിമാര്‍ക്കോ നേര്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷൻ ഇടപാടിൽ നടന്നത് ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Also Read: ആശ്വാസം; ഏറ്റവും കുറഞ്ഞ നിലയിൽ കൊവിഡ് കണക്കുകള്‍; രാജ്യത്ത് 12,000 കേസുകള്‍ മാത്രം

എഫ്സിആര്‍എ നിയമങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ച് സിബിഐ നിരത്തിയ വാദമുഖങ്ങള്‍ കണക്കിലെടുത്താണ് അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതി ഉത്തരവിട്ടത്. ലൈഫ് മിഷൻ പദ്ധതിയിൽ എഫ്സിആര്‍എ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലൻസ് അന്വേഷണം ഇതിനു തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Also Read: സമരം നിർത്തില്ല, സുപ്രീം കോടതി നിയമിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകർ

മുൻപ് കേസിൽ പ്രാഥമിക വാദം കേട്ട കോടതി ലൈഫ് മിഷൻ സിഇഓയ്ക്കെതിരെ സിബിഐ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇത് കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്