ആപ്പ്ജില്ല

ശബരിമല സംഘര്‍ഷം; ഹൈക്കോടതി സ്വമേധയ കേസെടുത്തു

ശബരിമല നട പൂജകള്‍ക്കായി തുറന്ന സമയത്ത് നടന്ന അക്രമ സംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Samayam Malayalam 13 Nov 2018, 12:42 pm
കൊച്ചി: ശബരിമല നട നവംബർ 5,6 തിയതികളിൽ ചിത്തിര ആട്ടത്തിരുന്നാള്‍ പൂജകള്‍ക്കായി തുറന്ന സമയത്ത് നടന്ന അക്രമ സംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല സ്പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെളിവായി സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി എടുത്തിരിക്കുന്നത്.
Samayam Malayalam sabarimala


ആചാര ലംഘനത്തിനും സന്നിധാനത്ത് അക്രമസംഭവങ്ങളിലുമാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷണറുടെ റിപ്പോര്‍ട്ട്‌ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ചിത്തിര ആട്ടത്തിരുന്നാളിന് നട തുറന്നപ്പോള്‍ ആചാര ലംഘനമുണ്ടായിട്ടുണ്ടെന്നും ദര്‍ശനം നടത്തുന്നതിനായെത്തിയ 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ വരെ ആക്രമണത്തിനിരയായെന്നും സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്.

മാത്രമല്ല ഓരോ വര്‍ഷവും പിന്തുടരുന്ന ശീലങ്ങള്‍ പോലും ശബരിമലയിൽ ഇക്കുറി പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായില്ലെന്ന പരാതി ഉള്‍പ്പടെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായിരുന്നു. ഈ വിഷയങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ നൽകിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസവും ശബരിമലയിൽ അരങ്ങേറിയ അക്രമസംഭവങ്ങളെ കോടതി ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്