കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം ജയിലിൽ കഴിയുന്ന പ്രതി കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കുഞ്ഞനന്ദന് ജയിലിൽ കിടക്കുന്നതിനുള്ള തടസ്സമെന്താണെന്നും കോടതി ചോദിച്ചു. കുഞ്ഞനന്തന് നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചപ്പോള്‍ ജയിലിൽ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. കുഞ്ഞനന്തന് ജയിലിൽ കിടക്കുന്നതിനുള്ള തടസ്സമെന്താണെന്ന് കോടതി ചോദിച്ചു. കുഞ്ഞനന്തൻ ജയിലിൽ എത്ര ദിവസം ഉണ്ടായിരുന്നു എന്ന് അഭിഭാഷകനോട് കോടതി ചോദിച്ചു. ജയിലിൽ കുഞ്ഞനന്തൻ കൂടുതൽ ദിവസം ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ കൂട്ടുപ്രതികളുണ്ടല്ലോ എന്നും കോടതി ചോദിച്ചു.
ചികിത്സയ്ക്കായി ശിക്ഷാ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞനന്തനെ ഉടൻ ചികിത്സിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽ പുള്ളികള്‍ക്ക് രോഗം വന്നാൽ പരോളല്ല, ചികിത്സയാണ് നല്‍കേണ്ടതെന്നും തടവുകാര്‍ക്ക് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന് സര്‍ക്കാര്‍ വഴിവിട്ട് പരോള്‍ നല്കുന്നു എന്ന് ആരോപിച്ച് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.
ചികിത്സയ്ക്കായി ശിക്ഷാ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞനന്തനെ ഉടൻ ചികിത്സിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽ പുള്ളികള്‍ക്ക് രോഗം വന്നാൽ പരോളല്ല, ചികിത്സയാണ് നല്‍കേണ്ടതെന്നും തടവുകാര്‍ക്ക് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന് സര്‍ക്കാര്‍ വഴിവിട്ട് പരോള്‍ നല്കുന്നു എന്ന് ആരോപിച്ച് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.