ആപ്പ്ജില്ല

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

റിപ്പോര്‍ട്ട് നടപാക്കുന്നതിനെതിരെ അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. സര്‍ക്കാരിൻ്റെ നിലപാട് ഏകപക്ഷീയമാണ്. ഇക്കാര്യത്തിൽ തങ്ങളുടെ വാദവും കേള്‍ക്കമെന്നായിരുന്നു അധ്യാപകര്‍ കോടതിയെ അറിയിച്ചത്.

Samayam Malayalam 17 Jun 2019, 12:45 pm
കൊച്ചി: സംസ്ഥാന വിദ്യാഭ്യാസ മേഖലയിൽ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്ന സര്‍ക്കാരിൻ്റെ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ . റിപ്പോര്‍ട്ട് നടപാക്കുന്നതിനെതിരെ അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
Samayam Malayalam Kerala High Court


സര്‍ക്കാരിൻ്റെ നിലപാട് ഏകപക്ഷീയമാണ്. ഇക്കാര്യത്തിൽ തങ്ങളുടെ വാദവും കേള്‍ക്കമെന്നായിരുന്നു അധ്യാപകര്‍ കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധി വരുന്നതോടെ സാധാരണഗതിയില്‍ ഈ പരിഷ്കാരമെല്ലാം അസാധുവാകും.

ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കുകയും ഇതിൽ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഡയറക്ടര്‍ ജനറൽ ഓഫ് എഡ്യൂക്കേഷനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും പ്രതിപക്ഷ അധ്യാപകസംഘടനകളും വലിയതോതിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഖാദര്‍ കമ്മീഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ അധ്യാപകസംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്ക് യുഡിഎഫ് നേരത്തെ തന്നെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മീഷൻ. ഡോ. എം. എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. 2019 ജനുവരി 24 ന് ഖാദർ കമ്മീഷൻ കേരള സർക്കാരിന് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്