കൊച്ചി: ശബരിമല വിഷയങ്ങൾ അടക്കം പതിനാല് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ. ശബരിമലയിൽ മണ്ഡലകാലത്ത് ഉണ്ടായ പോലീസ് വിന്യാസം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പോലീസ് നിയന്ത്രണം എന്നിവ ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും. ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സംഘം നൽകിയ അന്തിമ റിപ്പോർട്ടും ഇന്ന് പരിഗണിക്കും. ശബരിമല വിഷയത്തിൽ കേരള ഹൈക്കോടതി നടത്തുന്ന നിർണായക ഇടപെടലാകും ഇത്. ശബരിമല വിഷയം കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ ഡീൻ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യക്കേസും ഇന്ന് പരിഗണിക്കും. കാസർഗോഡ് യുഡിഎഫ് നേതാക്കളായ എം.സി കമറുദ്ദീൻ, എ ഗോവിന്ദൻ നായർ, ഡീൻ കുര്യാക്കോസ് എന്നിവർക്കെതിരെ ഹൈക്കോടതി സ്വമേധയാ ആണ് കേസെടുത്തത്.
വിഷയത്തിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി പരിഗണിക്കും. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധ സൂചകമായാണ് ഡീൻ കുര്യാക്കോസ് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്.
ഫേസ്ബുക്കിലൂടെ ഡീൻ കുര്യാക്കോസ് ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചത്. മിന്നൽ ഹർത്താൽ പ്രഖ്യാപനം കോടതി നേരത്തെ തടഞ്ഞിരുന്നു. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസങ്ങൾക്ക് മുൻപ് മുൻകൂർ നോട്ടീസ് നൽകണമെന്ന ചട്ടം ഡീൻ കുര്യാക്കോസ് ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയത്തിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി പരിഗണിക്കും. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധ സൂചകമായാണ് ഡീൻ കുര്യാക്കോസ് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്.
ഫേസ്ബുക്കിലൂടെ ഡീൻ കുര്യാക്കോസ് ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചത്. മിന്നൽ ഹർത്താൽ പ്രഖ്യാപനം കോടതി നേരത്തെ തടഞ്ഞിരുന്നു. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസങ്ങൾക്ക് മുൻപ് മുൻകൂർ നോട്ടീസ് നൽകണമെന്ന ചട്ടം ഡീൻ കുര്യാക്കോസ് ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.