കൊച്ചി: മഞ്ചേശ്വരം നിയമസഭാ സീറ്റ് സംബന്ധിച്ച കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ട് വഴിയായിരുന്നുവെന്ന് ആരോപിച്ചാണ് കെ സുരേന്ദ്രൻ ഹര്‍ജി നല്‍കിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിനോട് വെറഉം 89 വോട്ടുകള്‍ക്കായിരുന്നു കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ടുകളുടെ ബലത്തിലാണെന്നായിരുന്നു കെ സുരേന്ദ്രൻ്റെ വാദം. കേസിലെ കക്ഷികള്‍ക്ക് സമൻസ് എത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രൻ ഹര്‍ജി നല്‍കുന്നത്.
മരണപ്പെട്ട വോട്ടര്‍മാരുടെ വോട്ടുകള്‍ പോലും റസാഖിന് അനുകൂലമായി പോള്‍ ചെയ്തെന്നും ഈ വോട്ടുകള്‍ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പിൽ വിജയം തനിക്കാണെന്നുമാണ് കെ സുരേന്ദ്രൻ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടയത്. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കഴിഞ്ഞ ഒക്ടോബറൽ അബ്ദുള്‍ റസാഖ് മരണപ്പെട്ടിരുന്നു. എന്നാൽ ഈ അവസരത്തിൽ ഹര്‍ജി പിൻവലിക്കാൻ സുരേന്ദ്രൻ ഒരുക്കമല്ലായിരുന്നു. ഇതോടെ അബ്ദുള്‍ റസാഖ് എംഎൽഎയുടെ മകൻ കേസിൽ കക്ഷി ചേരുകയും ചെയ്തു.
അതേസമയം, കേരളത്തിലെ മാറിയ രാഷ്ട്രീയസാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ സീറ്റ് സംബന്ധിച്ച കേസ് ഒഴിവാക്കി ദേശീയരാഷ്ട്രീയത്തിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിലാണ് കെ സുരേന്ദ്രൻ. ലോക്സഭാ സീറ്റ് പ്രതീക്ഷിക്കുന്ന കെ സുരേന്ദ്രൻ ഇത് കണക്കിലെടുത്താണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
മരണപ്പെട്ട വോട്ടര്‍മാരുടെ വോട്ടുകള്‍ പോലും റസാഖിന് അനുകൂലമായി പോള്‍ ചെയ്തെന്നും ഈ വോട്ടുകള്‍ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പിൽ വിജയം തനിക്കാണെന്നുമാണ് കെ സുരേന്ദ്രൻ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടയത്. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കഴിഞ്ഞ ഒക്ടോബറൽ അബ്ദുള്‍ റസാഖ് മരണപ്പെട്ടിരുന്നു. എന്നാൽ ഈ അവസരത്തിൽ ഹര്‍ജി പിൻവലിക്കാൻ സുരേന്ദ്രൻ ഒരുക്കമല്ലായിരുന്നു. ഇതോടെ അബ്ദുള്‍ റസാഖ് എംഎൽഎയുടെ മകൻ കേസിൽ കക്ഷി ചേരുകയും ചെയ്തു.
അതേസമയം, കേരളത്തിലെ മാറിയ രാഷ്ട്രീയസാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ സീറ്റ് സംബന്ധിച്ച കേസ് ഒഴിവാക്കി ദേശീയരാഷ്ട്രീയത്തിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിലാണ് കെ സുരേന്ദ്രൻ. ലോക്സഭാ സീറ്റ് പ്രതീക്ഷിക്കുന്ന കെ സുരേന്ദ്രൻ ഇത് കണക്കിലെടുത്താണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.