ആപ്പ്ജില്ല

എം ശിവശങ്കറിൻ്റെ അറസ്‌റ്റ് 23വരെ തടഞ്ഞ് ഹൈക്കോടതി; കസ്‌റ്റംസിന് തിരിച്ചടി

എം ശിവശങ്കറിൻ്റെ അറസ്‌റ്റ് വെള്ളിയാഴ്‌ചവരെ തടഞ്ഞ ഹൈക്കോടതി കേസ് വീണ്ടും 23-ാം തിയതി വീണ്ടും പരിഗണിക്കും. കേസിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി

Samayam Malayalam 19 Oct 2020, 4:12 pm
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം ശിവശങ്കറിൻ്റെ അറസ്‌റ്റ് വെള്ളിയാഴ്‌ചവരെ ഹൈക്കോടതി തടഞ്ഞു. കസ്‌റ്റംസ് കേസിലാണ് ഒക്‌ടോബർ 23വരെ അറസ്‌റ്റ് തടഞ്ഞത്.
Samayam Malayalam എം ശിവശങ്കർ. Photo: BCCL
എം ശിവശങ്കർ. Photo: BCCL


Also Read: ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; കോൺഗ്രസിന് 20 കോടി പിരിച്ചു നൽകി; ആരോപണവുമായി ബിജു രമേശ്

കേസ് വീണ്ടും 23-ാം തിയതി പരിഗണിക്കും. വെള്ളിയാഴ്‌ച വൈകീട്ട് അറസ്‌റ്റിനുള്ള ശ്രമമാണ് നടന്നതെന്ന് ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യേപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പുതിയതായി രജിസ്‌റ്റർ ചെയ്‌ത കേസിൽ ചോദ്യം ചെയ്യാനായിട്ടാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ എത്തിയത്. വസതിയിൽ നിന്നും കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയ കോടതി കസ്‌റ്റംസിന് വിശദമായ നിർദേശം നൽകി. തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കസ്‌റ്റസിനായി ഹാജരായ അഭിഭാഷകൻ കെ രാംകുമാർ വ്യക്തമാക്കിയപ്പോൾ കൂടുതൽ സമയം അനുവദിച്ചു. 23ന് മുൻപ് മറുപടി നൽകണമെന്നാണ് കോടതി പറഞ്ഞത്.

Also Read: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: തിരുവനന്തപുരം വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ള

രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാമെന്നും ശിവശങ്കർ ഹൈക്കോടതിയിൽ അറിയിച്ചു. ആരോഗ്യ സ്ഥിതി വളരെ മോശമായ അവസ്ഥയിലാണ്. തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ ബാധിച്ചു. ഏത് കേസിലാണ് ചോദ്യം ചെയ്യുന്നതെന്ന് എന്നു പോലും നോട്ടീസിൽ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഇത്തരം നടപടിയെന്ന് അറിയില്ലെന്നും ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. സ്വർണക്കള്ളക്കടത്ത് കേസിൽ മാത്രം 34മണിക്കൂർ ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്