തിരുവനന്തപുരം: യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിൽ കല്ലട ബസുടമ സുരേഷ് കല്ലട മനുഷ്യാവകാശ കമ്മീഷനു മുന്നിൽ നേരിട്ട് ഹാജരാകണം. യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാൻ മനുഷ്യാവകാശ കമ്മീഷൻ എറണാകുളം ജില്ലാ പോലീസ് മേധാവിയ്ക്കും സംസ്ഥാന ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ക്കും നിര്‍ദ്ദേസം നല്കി. മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ബെംഗളുരുവിനുള്ള കല്ലട ബസിലെ യാത്രക്കാരായ മൂന്ന് യുവാക്കളെ ബസിലെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നൽ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസുകളിലും നിയമിക്കാൻ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനാണ് എല്ലാ ആര് ടി ഓഫീസുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നത്.
അതത് മോട്ടോര്‍ വാഹന ഇൻസ്പെക്ടര്‍മാരാണ് സ്ക്വാഡിനെ നയിക്കുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ മിന്നൽ പരിശോധനകള്‍ നടത്താനാണ് നിര്‍ദ്ദേശം. ടിക്കറ്റ് നല്കി യാത്രക്കാരെ കൊണ്ടുപോകാനുള്ള പ്രത്യേക ലൈസൻസില്ലാത്ത എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. യാത്രക്കാരുടെ ലഗേജിനൊപ്പം നിയമവിരുദ്ധമായി പാഴ്സൽ സര്‍വീസും കള്ളക്കടത്തും നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. അതിനാൽ ഇക്കാര്യവും സ്ക്വാഡുകള്‍ പരിശോധിക്കും. പരിശോധനാ സമയത്ത് പോലീസിന്റെ സഹായം തേടാമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതത് മോട്ടോര്‍ വാഹന ഇൻസ്പെക്ടര്‍മാരാണ് സ്ക്വാഡിനെ നയിക്കുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ മിന്നൽ പരിശോധനകള്‍ നടത്താനാണ് നിര്‍ദ്ദേശം. ടിക്കറ്റ് നല്കി യാത്രക്കാരെ കൊണ്ടുപോകാനുള്ള പ്രത്യേക ലൈസൻസില്ലാത്ത എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. യാത്രക്കാരുടെ ലഗേജിനൊപ്പം നിയമവിരുദ്ധമായി പാഴ്സൽ സര്‍വീസും കള്ളക്കടത്തും നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. അതിനാൽ ഇക്കാര്യവും സ്ക്വാഡുകള്‍ പരിശോധിക്കും. പരിശോധനാ സമയത്ത് പോലീസിന്റെ സഹായം തേടാമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.