പോലീസിൽ വീണ്ടും അഴിച്ചുപണി; ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
പുതിയതായി ഐപിഎസ് ലഭിച്ച 12 പേർക്ക് നിയമനവും നൽകി.
Samayam Malayalam 7 Sept 2018, 10:13 pm
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ വീണ്ടും അഴിച്ചുപണി. ഒൻപത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പുതിയതായി ഐപിഎസ് ലഭിച്ച 12 പേർക്ക് നിയമനവും നൽകി.
എസ്പി ആർ. സുകേശനെ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിൻ്റെ പ്രിന്‍സിപ്പൽ സ്ഥാനത്തേയ്ക്കാണ് മാറ്റിയത്. ബാർകോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്പി ആർ. സുകേശൻ. എസ്പി വി.എം. മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്ക് മാറ്റി. കെവിൻ കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്പി വി.എം. മുഹമ്മദ് റഫീഖ്.
ജി ശ്രീധരനെ കൊല്ലം എസ്ബിസിഐഡി എസ്പിയാക്കി. ഡി.രാജൻ തിരുവനന്തപുരം എസ്പിസിഐഡി എസ്പിയാക്കി സ്ഥാനമാറ്റം നൽകിയിട്ടുണ്ട്. പി.സുനിൽബാബു കോഴിക്കോട് സിബിസിഐഡിയിൽ എസ്പിയാകും. വനിതാ ബറ്റാലിയൻ കമാൻഡൻ്റ് ആർ.നിശാന്തിനിക്ക് വനിതാ സെൽ എസ്പിയുടെ അധിക ചുമതല കൂടി നൽകിയ്ട്ടുണ്ട്.
നവനീത് ശർമയെ അഗളി എഎസ്പിയാക്കി. സുജിത് ദാസിനെ നെടുമങ്ങാട് എഎസ്പിയാക്കി സ്ഥാനമാറ്റം നൽകി. ഇ.ഷെറിഫുദ്ദീനെ തിരുവനന്തപുരം വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോ(ഇൻ്റലിജൻസ്) എസ്പിയാക്കി നിയമനം നൽകുകയും അലക്സ് കെ ജോണിനെ കോസ്റ്റൽ സെക്യൂരിറ്റി അസിസ്റ്റൻ്റ് ഐജിയാക്കുകും ചെയ്തു.
എസ്പി ആർ. സുകേശനെ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിൻ്റെ പ്രിന്‍സിപ്പൽ സ്ഥാനത്തേയ്ക്കാണ് മാറ്റിയത്. ബാർകോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്പി ആർ. സുകേശൻ. എസ്പി വി.എം. മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്ക് മാറ്റി. കെവിൻ കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്പി വി.എം. മുഹമ്മദ് റഫീഖ്.
ജി ശ്രീധരനെ കൊല്ലം എസ്ബിസിഐഡി എസ്പിയാക്കി. ഡി.രാജൻ തിരുവനന്തപുരം എസ്പിസിഐഡി എസ്പിയാക്കി സ്ഥാനമാറ്റം നൽകിയിട്ടുണ്ട്. പി.സുനിൽബാബു കോഴിക്കോട് സിബിസിഐഡിയിൽ എസ്പിയാകും. വനിതാ ബറ്റാലിയൻ കമാൻഡൻ്റ് ആർ.നിശാന്തിനിക്ക് വനിതാ സെൽ എസ്പിയുടെ അധിക ചുമതല കൂടി നൽകിയ്ട്ടുണ്ട്.
നവനീത് ശർമയെ അഗളി എഎസ്പിയാക്കി. സുജിത് ദാസിനെ നെടുമങ്ങാട് എഎസ്പിയാക്കി സ്ഥാനമാറ്റം നൽകി. ഇ.ഷെറിഫുദ്ദീനെ തിരുവനന്തപുരം വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോ(ഇൻ്റലിജൻസ്) എസ്പിയാക്കി നിയമനം നൽകുകയും അലക്സ് കെ ജോണിനെ കോസ്റ്റൽ സെക്യൂരിറ്റി അസിസ്റ്റൻ്റ് ഐജിയാക്കുകും ചെയ്തു.