തിരുവനന്തപുരം: പാർട്ടിയിൽ ഒരു വിഭാഗത്തിന് എൻഡിഎയോടാണ് താൽപര്യമെന്ന് ജനപക്ഷം (സെക്യുലർ) നേതാവ് പിസി ജോർജ്ജ് എംഎൽഎ. തനിക്ക് യുഡിഎഫിലേക്ക് പോകാനാണ് ആഗ്രഹമെന്നും പിസി ജോർജ്ജ് പറഞ്ഞു. ഇതിൽ തീരുമാനമെടുക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
പാർട്ടിയിൽ വലിയൊരു വിഭാഗം യുഡിഎഫിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ മറ്റൊരു വിഭാഗം എൻഡിഎയിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു- മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
യുഡിഎഫിൽ ചേരുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതിൽ ഉടൻ തീരുമാനമെടുക്കും. പൂഞ്ഞാറിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. പ്രബലമായ രണ്ട് മുന്നണികളെ നേരിട്ട് സ്വതന്ത്രമായാണ് താൻ വിജയിച്ചതെന്നും ഭീഷണികളൊന്നുമില്ലെന്നും ജോർജ്ജ് കൂട്ടിച്ചേർത്തു.
Also Read: സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
അതേസമയം, കേരളാ കോൺഗ്രസ് എം എത്രകാലം ഇടതുപക്ഷത്തോടൊപ്പം തുടരുമെന്ന് കണ്ടറിയണമെന്നും പിസി ജോർജ്ജ് പറഞ്ഞു. ജോസ് വിഭാഗത്തിലെ ഭൂരിപക്ഷം ആളുകൾക്കും യൂഡിഎഫിനോടാണ് താൽപര്യമെന്നും പിസി ജോർജ്ജ് അഭിപ്രായപ്പെട്ടു. ജോസ് കെ മാണിക്ക് എത്രകാലം അണികളേയും നേതാക്കളേയും പിടിച്ചു നിർത്താൻ കഴിയുമെന്ന് കണ്ടറിയണമെന്നും ജോർജ്ജ് പറഞ്ഞു.
Also Read: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
പാർട്ടിയിൽ വലിയൊരു വിഭാഗം യുഡിഎഫിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ മറ്റൊരു വിഭാഗം എൻഡിഎയിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു- മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
യുഡിഎഫിൽ ചേരുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതിൽ ഉടൻ തീരുമാനമെടുക്കും. പൂഞ്ഞാറിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. പ്രബലമായ രണ്ട് മുന്നണികളെ നേരിട്ട് സ്വതന്ത്രമായാണ് താൻ വിജയിച്ചതെന്നും ഭീഷണികളൊന്നുമില്ലെന്നും ജോർജ്ജ് കൂട്ടിച്ചേർത്തു.
Also Read: സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
അതേസമയം, കേരളാ കോൺഗ്രസ് എം എത്രകാലം ഇടതുപക്ഷത്തോടൊപ്പം തുടരുമെന്ന് കണ്ടറിയണമെന്നും പിസി ജോർജ്ജ് പറഞ്ഞു. ജോസ് വിഭാഗത്തിലെ ഭൂരിപക്ഷം ആളുകൾക്കും യൂഡിഎഫിനോടാണ് താൽപര്യമെന്നും പിസി ജോർജ്ജ് അഭിപ്രായപ്പെട്ടു. ജോസ് കെ മാണിക്ക് എത്രകാലം അണികളേയും നേതാക്കളേയും പിടിച്ചു നിർത്താൻ കഴിയുമെന്ന് കണ്ടറിയണമെന്നും ജോർജ്ജ് പറഞ്ഞു.