തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന് അനുമതി. വി ഡി സതീശന്‍ ആണ് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നിയമസഭാ യോഗം ചേരുന്നത്. സമ്മേളനത്തിന്റെ ആദ്യ അജന്‍ഡായ അന്തരിച്ച പ്രമുഖര്‍ക്കുള്ള അനുശോചന രേഖപ്പെടുത്തി. സ്പീക്കര്‍ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പരാമര്‍ശം.
രാവിലെ 9 മണിയ്ക്ക് ധനകാര്യ ബില്‍ അവതരണത്തിന് ശേഷം 10 മണിയോടെയാണ് അവിശ്വാസപ്രമേയ ചര്‍ച്ച ആരംഭിച്ചത്. സമ്മളേനത്തിന് മുമ്പ് സാമാജികര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ നിയമസഭയില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Also Read: കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് വരുമോ? ഗാന്ധി കുടുംബത്തിന് അകത്തോ പുറത്തോ? ഇന്ന് തിരക്കിട്ട ചര്‍ച്ചകള്‍
കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ബിജെപി അംഗം ഒ രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും.
Also Read: നിയമസഭയിൽ ഇന്ന് ഇതുവരെ; അറിയാം അഞ്ച് കാര്യങ്ങൾ
അംഗബലം അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇതുപ്രകാരം യുഡിഎഫ് പ്രമേയത്തെ തോല്‍പ്പിക്കാനാകും. അതേസമയം, ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും. യുഡിഎഫിന്റെ വിമര്‍ശനങ്ങള്‍ ചൂണ്ടുന്നച് മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
Also Read: നിയമസഭയിൽ വാദപ്രതിവാദങ്ങൾ; അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ മുന്നണിയിലെ എല്ലാ എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം. യുഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കാത്തവര്‍ മുന്നണിയിക്ക് പുറത്താണെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോസഫ് വിഭാഗം എംഎല്‍എമാരുടെ മുറിയുടെ വാതിലില്‍ വിപ്പിന്റെ പകര്‍പ്പ് ജോസ് വിഭാഗം പതിപ്പിച്ചു. നേരത്തെ ഇ- മെയില്‍ വഴിയും സ്പീഡ് പോസ്റ്റ് വഴിയും വിപ് നല്‍കിയിരുന്നു.
രാവിലെ 9 മണിയ്ക്ക് ധനകാര്യ ബില്‍ അവതരണത്തിന് ശേഷം 10 മണിയോടെയാണ് അവിശ്വാസപ്രമേയ ചര്‍ച്ച ആരംഭിച്ചത്. സമ്മളേനത്തിന് മുമ്പ് സാമാജികര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ നിയമസഭയില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Also Read: കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് വരുമോ? ഗാന്ധി കുടുംബത്തിന് അകത്തോ പുറത്തോ? ഇന്ന് തിരക്കിട്ട ചര്‍ച്ചകള്‍
കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ബിജെപി അംഗം ഒ രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും.
Also Read: നിയമസഭയിൽ ഇന്ന് ഇതുവരെ; അറിയാം അഞ്ച് കാര്യങ്ങൾ
അംഗബലം അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇതുപ്രകാരം യുഡിഎഫ് പ്രമേയത്തെ തോല്‍പ്പിക്കാനാകും. അതേസമയം, ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും. യുഡിഎഫിന്റെ വിമര്‍ശനങ്ങള്‍ ചൂണ്ടുന്നച് മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
Also Read: നിയമസഭയിൽ വാദപ്രതിവാദങ്ങൾ; അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ മുന്നണിയിലെ എല്ലാ എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം. യുഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കാത്തവര്‍ മുന്നണിയിക്ക് പുറത്താണെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോസഫ് വിഭാഗം എംഎല്‍എമാരുടെ മുറിയുടെ വാതിലില്‍ വിപ്പിന്റെ പകര്‍പ്പ് ജോസ് വിഭാഗം പതിപ്പിച്ചു. നേരത്തെ ഇ- മെയില്‍ വഴിയും സ്പീഡ് പോസ്റ്റ് വഴിയും വിപ് നല്‍കിയിരുന്നു.