തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളിൽ ഓടുന്ന വിവിധ ട്രെയിനുകളുടെ സർവീസ് റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. ഈ മാസം 31വരെയാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പാലരുവി, വേണാട്, കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം വീക്ക്‌ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദ്ധീന്‍ - തിരുവനന്തപുരം വീക്ക്‌ലി തുടങ്ങിയ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്.
Also Read : കേരളത്തില്‍ ലോക്ക് ഡൗണ്‍; മെയ് 8 മുതല്‍ 16വരെ സമ്പൂര്‍ണ അടച്ചിടല്‍
അതേ സമയം കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരുമെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്താണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read : ബംഗാളിൽ വി മുരളീധരന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. അതേസമയം സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസുകൾ നടത്തുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം
Also Read : കേരളത്തില്‍ ലോക്ക് ഡൗണ്‍; മെയ് 8 മുതല്‍ 16വരെ സമ്പൂര്‍ണ അടച്ചിടല്‍
അതേ സമയം കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരുമെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്താണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read : ബംഗാളിൽ വി മുരളീധരന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. അതേസമയം സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസുകൾ നടത്തുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം