പത്തനംതിട്ട: നെടുങ്കണ്ടത്തിൽ കസ്റ്റഡിയിൽ മരിച്ച കോലാഹലമേട് സ്വദേശി രാജ്കുമാര് കുഴപ്പക്കാരനാണെന്ന് മന്ത്രി എം എം മണി. കസ്റ്റഡി മരണത്തിന് പിന്നിൽ പോലീസ് മാത്രമല്ല ഉത്തരവാദിയെന്നും എം എം മണി പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോൺഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തി. ആരുടെ കാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണം. തട്ടിപ്പ് നടത്തിയവരെല്ലാം കൂടി രാജ്കുമാറിനെ മര്‍ദ്ദിച്ചുവെന്നാണ് കിട്ടുന്ന വിവരം. പോലീസിൻ്റെ ഓരോ ചെയ്തികള്‍ക്കും സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുന്നു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പോലീസ് അവസരം ഉണ്ടാക്കി. നേരെ പ്രവര്‍ത്തിക്കേണ്ടത് പോലീസിൻ്റെ ബാധ്യതയാണ്. മരണത്തിൽ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.
സംഭവത്തിൽ നാട്ടുകാരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത് പെട്ടെന്ന് മനസിലാക്കാൻ സർക്കാരിന് ദിവ്യത്വം ഒന്നുമില്ല. ഇതിന് പിന്നിൽ ദുരൂഹതയുണ്ട്, സമഗ്ര അന്വേഷണം നടത്തുമെന്നുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേസിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. മൊബൈൽ ഫോൺ പോലും ഓൺ ചെയ്യാൻ അറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കോടികളുടെ ഇടപാടുകള്‍ നടത്താൻ കഴിയുന്നത്. ഇതിൻ്റെ പിന്നിൽ ശക്തരായ ചിലരുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദുരൂഹതകള്‍ പുറത്തുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭവത്തിൽ കസ്റ്റഡിമര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എസ്പിക്കും ഡിവൈഎസ്പിക്കും വീഴ്ചയുണ്ടായോ എന്നത് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണം സംഘം പരിശോധിച്ചു. കേസിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് ആരംഭിക്കും.
ജൂൺ 21 നാണ് സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ കോലാഹലമേട് സ്വദേശി രാജ്കുമാര് (49) മരിച്ചത്. പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയവെയാണ് മരണം. ജൂണ്‍ 12ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ജൂണ്‍ 16 നാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം പോലീസ് മറച്ചുവെക്കുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണപ്പെട്ടയാളുടെ ശരീരത്തില്‍ 32 മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.
കോൺഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തി. ആരുടെ കാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണം. തട്ടിപ്പ് നടത്തിയവരെല്ലാം കൂടി രാജ്കുമാറിനെ മര്‍ദ്ദിച്ചുവെന്നാണ് കിട്ടുന്ന വിവരം. പോലീസിൻ്റെ ഓരോ ചെയ്തികള്‍ക്കും സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുന്നു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പോലീസ് അവസരം ഉണ്ടാക്കി. നേരെ പ്രവര്‍ത്തിക്കേണ്ടത് പോലീസിൻ്റെ ബാധ്യതയാണ്. മരണത്തിൽ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.
സംഭവത്തിൽ നാട്ടുകാരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത് പെട്ടെന്ന് മനസിലാക്കാൻ സർക്കാരിന് ദിവ്യത്വം ഒന്നുമില്ല. ഇതിന് പിന്നിൽ ദുരൂഹതയുണ്ട്, സമഗ്ര അന്വേഷണം നടത്തുമെന്നുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേസിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. മൊബൈൽ ഫോൺ പോലും ഓൺ ചെയ്യാൻ അറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കോടികളുടെ ഇടപാടുകള്‍ നടത്താൻ കഴിയുന്നത്. ഇതിൻ്റെ പിന്നിൽ ശക്തരായ ചിലരുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദുരൂഹതകള്‍ പുറത്തുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭവത്തിൽ കസ്റ്റഡിമര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എസ്പിക്കും ഡിവൈഎസ്പിക്കും വീഴ്ചയുണ്ടായോ എന്നത് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണം സംഘം പരിശോധിച്ചു. കേസിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് ആരംഭിക്കും.
ജൂൺ 21 നാണ് സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ കോലാഹലമേട് സ്വദേശി രാജ്കുമാര് (49) മരിച്ചത്. പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയവെയാണ് മരണം. ജൂണ്‍ 12ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ജൂണ്‍ 16 നാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം പോലീസ് മറച്ചുവെക്കുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണപ്പെട്ടയാളുടെ ശരീരത്തില്‍ 32 മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.