ആപ്പ്ജില്ല

മന്ത്രി എംഎം മണിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാന മന്ത്രിസഭയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിയ്ക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അദ്ദേഹമുള്ളത്

Samayam Malayalam 7 Oct 2020, 5:16 pm
തിരുവനന്തപുരം: വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎം മണി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Samayam Malayalam MM mani
എംഎം മണി. Photo: MM Mani Facebook


മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. എംഎം മണിയ്ക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Also Read : നരേന്ദ്ര മോദി 'അധികാരത്തിൽ' എത്തിയിട്ട് 20 വർഷം; ആഘോഷമാക്കി ബിജെപി

സംസ്ഥാന മന്ത്രിസഭയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. നേരത്തെ തോമസ് ഐസക്ക്, ഇപി ജയരാജൻ വിഎസ് സുനിൽകുമാർ എന്നിവർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടെന്ന വാർത്തയ്ക്ക് പിന്നാലെയാണ് എംഎം മണിയ്ക്ക് രോഗം സ്ഥിരീകരിച്ചെന്ന വാർത്ത പുറത്ത വരുന്നത്.

അതേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് മന്ത്രി ഇപി ജയരാജനെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Also Read : ഹാഥ്രസിലേക്ക് പോയ മലയാളി മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്

സംസ്ഥാനത്ത് ഇന്നലെ 7,871 പേർക്കായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം പിടിച്ചു നിർത്തുവാനായി എന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ ശരാശരിയെക്കാള്‍ കേരളത്തില്‍ സ്ഥിതി മെച്ചാണെന്നും അദ്ദേഹം പറഞ്ഞു.

ദശലക്ഷം കേസിലെ മരണം കേരളത്തില്‍ 24.5 ഉം രാജ്യത്ത് മുഴുവൻ ഇത് 99തുമാണ് എന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അതിനൊപ്പം ദശലക്ഷം കേസുകളിലെ ടിപിഐആ‍ർ കേരളത്തിൽ 7.2 ഉം രാജ്യത്ത് മുഴുവൻ ഇത് 8.3 മാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്