കൊച്ചി: ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന പൊതുജനസമരത്തിൽ നിലപാട് മയപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഖനനത്തിനെതിരെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് മുൻകൈയെടുക്കേണ്ടത് വ്യവസായവകുപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അനധികൃത ഖനനം പാടില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മന്ത്രി വ്യക്തമാക്കി. ആലപ്പാട്ട് നിയമസഭാ പരിസ്തിതി സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പാട് ഗ്രാമം നേരിടുന്ന പരിസ്ഥിതി പ്രതിസന്ധി സംബന്ധിച്ച നിയമസഭാസമതിി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടതായും ഖനനം നടത്തുന്ന കേരള മിനറൽസ് ആന്റ് മെറ്റൽസും ഇന്ത്യൻ റെയര്‍ എര്‍ത്തും വീഴ്ച വരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖനനം നടത്തുന്ന കമ്പനികള്‍ സിആര്‍എസ് നിയമങ്ങള്‍ ലംഘിച്ചെന്നും മാനില്യനിക്ഷേപത്തിലുള്പ്പെടെ കമ്പനികള്‍ വീഴ്ച വരുത്തിയെന്നും സമിതി കണ്ടെത്തിയിരുന്നു.
ആലപ്പാട് ഗ്രാമം നേരിടുന്ന പരിസ്ഥിതി പ്രതിസന്ധി സംബന്ധിച്ച നിയമസഭാസമതിി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടതായും ഖനനം നടത്തുന്ന കേരള മിനറൽസ് ആന്റ് മെറ്റൽസും ഇന്ത്യൻ റെയര്‍ എര്‍ത്തും വീഴ്ച വരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖനനം നടത്തുന്ന കമ്പനികള്‍ സിആര്‍എസ് നിയമങ്ങള്‍ ലംഘിച്ചെന്നും മാനില്യനിക്ഷേപത്തിലുള്പ്പെടെ കമ്പനികള്‍ വീഴ്ച വരുത്തിയെന്നും സമിതി കണ്ടെത്തിയിരുന്നു.