തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്‌ക്രീൻ താൽക്കാലികമായി നിർത്തിവച്ചു. റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം നൽകിക്കൊണ്ട് ഗതാഗത കമ്മീഷണറാണ് പുതിയ നിർദേശം നൽകിയത്. Also Read: തെരഞ്ഞെടുപ്പ് എത്തുന്നു: വോട്ടർ ഐഡിയിൽ എങ്ങനെ മാറ്റങ്ങൾ വരുത്താം?
ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് കൂട്ടായ്‌മയിലൂടെയാണ് കമ്മീഷണർ പുതിയ തീരുമാനം അറിയിച്ചത്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ വാഹന പരിശോധനകൾ തുടരും. വാഹന ഉടമകൾ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഓപ്പറേഷൻ സ്‌ക്രീൻ പുനരാരംഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ലഭ്യമായിട്ടില്ല.
അടുത്ത ദിവസം മുതൽ ആരംഭിക്കുന്ന 'റോഡ് സുരക്ഷ മാസം' പരിശോധനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓപ്പറേഷൻ സ്‌ക്രീൻ താൽക്കാലികമായി നിർത്തിവച്ചത്. നിയമാനുസൃതമല്ലാതെ വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂളിങ് ഫിലിം, കര്‍ട്ടണ്‍ എന്നിവ പരിശോധിക്കുന്നതാണ് ഓപ്പറേഷൻ സ്‌ക്രീൻ. കഴിഞ്ഞ ഞായറാഴ്‌ച മുതലാണ് പരിശോധന ആരംഭിച്ചത്.
Also Read: കെ കരുണാകരനു ശേഷമുള്ള മികച്ച പ്രതിപക്ഷ നേതാവ് ചെന്നിത്തലയെന്ന് പിസി ജോർജ്ജ്
പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിക്കപ്പെടുകയും കൂളിങ് ഫിലിമും കർട്ടണും നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. നിയമാനുസൃതമല്ലാതെ വാഹനങ്ങളിൽ കൂളിങ് ഫിലിം, കര്‍ട്ടണ്‍ എന്നിവ സ്ഥാപിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് കൂട്ടായ്‌മയിലൂടെയാണ് കമ്മീഷണർ പുതിയ തീരുമാനം അറിയിച്ചത്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ വാഹന പരിശോധനകൾ തുടരും. വാഹന ഉടമകൾ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഓപ്പറേഷൻ സ്‌ക്രീൻ പുനരാരംഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ലഭ്യമായിട്ടില്ല.
അടുത്ത ദിവസം മുതൽ ആരംഭിക്കുന്ന 'റോഡ് സുരക്ഷ മാസം' പരിശോധനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓപ്പറേഷൻ സ്‌ക്രീൻ താൽക്കാലികമായി നിർത്തിവച്ചത്. നിയമാനുസൃതമല്ലാതെ വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂളിങ് ഫിലിം, കര്‍ട്ടണ്‍ എന്നിവ പരിശോധിക്കുന്നതാണ് ഓപ്പറേഷൻ സ്‌ക്രീൻ. കഴിഞ്ഞ ഞായറാഴ്‌ച മുതലാണ് പരിശോധന ആരംഭിച്ചത്.
Also Read: കെ കരുണാകരനു ശേഷമുള്ള മികച്ച പ്രതിപക്ഷ നേതാവ് ചെന്നിത്തലയെന്ന് പിസി ജോർജ്ജ്
പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിക്കപ്പെടുകയും കൂളിങ് ഫിലിമും കർട്ടണും നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. നിയമാനുസൃതമല്ലാതെ വാഹനങ്ങളിൽ കൂളിങ് ഫിലിം, കര്‍ട്ടണ്‍ എന്നിവ സ്ഥാപിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിരുന്നു.