ആപ്പ്ജില്ല

നിപ വൈറസ് ബാധ: വിദ്യാർത്ഥിയുടെ നില കൂടുതൽ മെച്ചപ്പെട്ടു

രോഗബാധിതനായ യുവാവുമായി അടുത്ത് ഇടപെട്ട 52 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി പറവൂര്‍ മേഖലയിൽ വവ്വാലുകളെ പിടികൂടി സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി.

Samayam Malayalam 10 Jun 2019, 4:42 pm

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് ജാഗ്രത തുടരുന്നു
  • യുവാവുമായി ബന്ധപ്പെട്ട 52പേര്‍ക്കും വൈറസ് ബാധയില്ല
  • കൂടുതൽ ശരീരസ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam nipah2
കൊച്ചി: നിപ വൈറസ് ബാധയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവിൽ ഐസൊലേഷൻ വാര്‍ഡുകളിൽ കഴിയുന്ന ആര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതേസമയം, യുവാവിന്‍റെ കൂടുതൽ ശരീരസ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി പൂനെയിലെ ലാബിലേയ്ക്ക് അയയ്ക്കും.
രോഗബാധിതനായ യുവാവുമായി അടുത്ത് ഇടപെട്ട 52 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി പറവൂര്‍ മേഖലയിൽ വവ്വാലുകളെ പിടികൂടി സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി. വവ്വാലുകളിൽ നിന്ന് ശരീരസ്രവങ്ങള്‍ ശേഖരിച്ച ശേഷം പരിശോധനയ്ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ 50 പേരെ പാര്‍പ്പിക്കാവുന്ന ഐസൊലേഷൻ വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്‍റെ ട്രയൽ റണ്ണും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും നേരിടുന്നതിന്‍റെ ഭാഗമാണ് നടപടിയെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.

രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 327 പേരെയും ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ മുൻഗണനയുള്ള 52 പേരിലാണ് നിപ ലക്ഷണങ്ങളില്ലെന്ന് വ്യക്തമായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്