തിരുവനന്തപുരം: ഓണം ബമ്പർ (Onam Bumper Lottery 2022) നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് റെക്കോർഡ് ടിക്കറ്റ് വിൽപ്പന. ശനിയാഴ്ച വൈകുന്നേരം വരെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഏജൻ്റുമാർക്കുള്ള വിൽപ്പന ശനിയാഴ്ച അവസാനിച്ചെങ്കിലും വിൽപ്പനക്കാരിലൂടെയുള്ള വിൽപ്പന ഞായറാഴ്ച ഉച്ചവരെ തുടരും. 500 രൂപയാണ് ടിക്കറ്റ് നിരക്കെങ്കിലും ഇത്തവണ ഓണം ബമ്പർ ടിക്കറ്റിന് ആവശ്യക്കാർ ഉയർന്ന തോതിലായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യം 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചെങ്കിലും ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ രണ്ടരലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചു.
അച്ചടിച്ചതിൽ 1.04 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ ഇതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റ് പോകുമെന്നാണ് അധികൃതരുടെ നിഗമനം. ടിക്കറ്റ് വിലയായ 500 രൂപയിൽ നിന്നും ഏകദേശം 400 രൂപയോളം സർക്കാർ ഖജനാവിലെത്തും. ഇതുവരെ 270 കോടി സർക്കാർ ഖജനാവിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്.
ഞായറാഴ്ച ഉച്ചയ്ക്ക് (18-09-2022) രണ്ട് മണിക്കാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ. 67.50 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. പത്ത് സീരീസുകളിലായിട്ടാണ് ഇത്തവണ ടിക്കറ്റുകൾ പുറത്തിറക്കിയത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രഖ്യാപിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. പത്ത് പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാന ജേതാവിന് പത്ത് ശതമാനം ഏജൻസി കമ്മിഷനും മുപ്പത് ശതമാനം നികുതിയും കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്നയാൾക്ക് ലഭിക്കുക.
Read Latest Kerala News and Malayalam News
അച്ചടിച്ചതിൽ 1.04 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ ഇതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റ് പോകുമെന്നാണ് അധികൃതരുടെ നിഗമനം. ടിക്കറ്റ് വിലയായ 500 രൂപയിൽ നിന്നും ഏകദേശം 400 രൂപയോളം സർക്കാർ ഖജനാവിലെത്തും. ഇതുവരെ 270 കോടി സർക്കാർ ഖജനാവിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്.
ഞായറാഴ്ച ഉച്ചയ്ക്ക് (18-09-2022) രണ്ട് മണിക്കാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ. 67.50 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. പത്ത് സീരീസുകളിലായിട്ടാണ് ഇത്തവണ ടിക്കറ്റുകൾ പുറത്തിറക്കിയത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രഖ്യാപിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. പത്ത് പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാന ജേതാവിന് പത്ത് ശതമാനം ഏജൻസി കമ്മിഷനും മുപ്പത് ശതമാനം നികുതിയും കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്നയാൾക്ക് ലഭിക്കുക.
Read Latest Kerala News and Malayalam News