തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂളുകൾ അടച്ച പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിനുള്ള മാർഗരേഖ സർക്കാർ പുറത്തിറക്കി. ഒന്നു മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും. നിലവിൽ രണ്ട് ആഴ്ചക്കാലത്തേക്കാണ് ഓൺലൈൻ ക്ലാസ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് ആഴ്ച കഴിഞ്ഞ് സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം പത്ത്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ പഠനം ഓഫ് ലൈനായി തുടരും.
Also Read: കൊവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെയേൽപ്പിക്കണം: ഡോ എസ് എസ് ലാൽ
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകൾ തുടരും. പുതുക്കിയ ടൈം ടേബിൾ കൈറ്റ് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓൺലൈനിലേക്കും ഡിജിറ്റൽ മീഡിയത്തിലേക്കും മാറുന്നതിനാൽ പഠന തുടർച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഫലപ്രദമായി ഉപയോഗിക്കണം.
Also Read: ശബ്ദം കൂടുതലെന്ന് ആരോപിച്ച് അധ്യാപികയെ പുറത്താക്കി; ഒരു കോടി നഷ്ടപരിഹാരം
സ്കൂള്‍തല എസ്ആര്‍ജികള്‍ ഫലപ്രദമായി ചേരണം. കുട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നല്‍കേണ്ടതാണ്. കുട്ടികളുടെ പഠന പുരോഗതി പ്രൊഫൈലിൽ കൃത്യമായി രേഖപ്പെടുത്തണം. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. പ്രധാനാധ്യപകന്റെ നേതൃത്വത്തിലാണ് ഇക്കാര്യം ഉറപ്പാക്കേണ്ടത്.
സ്കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ അധ്യാപകരും സ്കൂളുകളിൽ എത്തേണ്ടതാണ്. ഓഫീസുകൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു വേണം പ്രവര്‍ത്തിക്കാനെന്നും മാര്‍ഗരേഖയിൽ പറയുന്നു.
Also Read: കൊവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെയേൽപ്പിക്കണം: ഡോ എസ് എസ് ലാൽ
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകൾ തുടരും. പുതുക്കിയ ടൈം ടേബിൾ കൈറ്റ് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓൺലൈനിലേക്കും ഡിജിറ്റൽ മീഡിയത്തിലേക്കും മാറുന്നതിനാൽ പഠന തുടർച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഫലപ്രദമായി ഉപയോഗിക്കണം.
Also Read: ശബ്ദം കൂടുതലെന്ന് ആരോപിച്ച് അധ്യാപികയെ പുറത്താക്കി; ഒരു കോടി നഷ്ടപരിഹാരം
സ്കൂള്‍തല എസ്ആര്‍ജികള്‍ ഫലപ്രദമായി ചേരണം. കുട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നല്‍കേണ്ടതാണ്. കുട്ടികളുടെ പഠന പുരോഗതി പ്രൊഫൈലിൽ കൃത്യമായി രേഖപ്പെടുത്തണം. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. പ്രധാനാധ്യപകന്റെ നേതൃത്വത്തിലാണ് ഇക്കാര്യം ഉറപ്പാക്കേണ്ടത്.
സ്കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ അധ്യാപകരും സ്കൂളുകളിൽ എത്തേണ്ടതാണ്. ഓഫീസുകൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു വേണം പ്രവര്‍ത്തിക്കാനെന്നും മാര്‍ഗരേഖയിൽ പറയുന്നു.