തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുമ്പോൾ ടെസ്റ്റുകള്‍ നടത്താതെ രോഗ വ്യാപനം മറച്ചുവെക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നിയന്ത്രണത്തിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞതായി 'മാതൃഭൂമി'യാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കേരളം ഒന്നാമതായെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും, ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ആയിരത്തി ഇരുന്നൂറിലധികം പേരാണ് കൊവിഡ് ബാധിതരായി കേരളത്തില്‍ ഇതുവരെ മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാനത്ത് കൊവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണെന്നും പറയുന്നു.
Also Read : കേരളത്തിൽ ഇന്ന് 9016 കൊവിഡ്-19 കേസുകൾ; 7991 പേർക്ക് രോഗമുക്തി
ആവശ്യമായ ചികിത്സ നൽകുന്നതിന് സമയം ലഭിക്കാതെ പോകുന്നതാണ് കൊവിഡ് മരണങ്ങൾക്ക് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ് മരണങ്ങളുടെ കൃത്യമായ കണക്ക് സർക്കാർ പുറത്ത് വിടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. 'കൊവിഡ് ബാധിച്ചത് മൂലമുള്ള ആത്മഹത്യ, കൊവിഡ് ബാധിതരുടെ അപകട മരണങ്ങള്‍ ഇവയെല്ലാം ഒഴിവാക്കിയാലും കൃത്യമായ കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലെ കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയാണ്' പ്രതിപക്ഷ നേതാവ് പറഞ്ഞതായി മാൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Also Read : കേരളത്തിൽ ചികിത്സയിലുള്ളത് 96,004 പേർ; നിരീക്ഷണത്തിൽ 2,76,900 ആളുകൾ
അതേസമയം സംസ്ഥാനത്ത് ഇന്ന് 9016 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 26 കൊവിഡ് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കേരളം ഒന്നാമതായെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും, ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ആയിരത്തി ഇരുന്നൂറിലധികം പേരാണ് കൊവിഡ് ബാധിതരായി കേരളത്തില്‍ ഇതുവരെ മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാനത്ത് കൊവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണെന്നും പറയുന്നു.
Also Read : കേരളത്തിൽ ഇന്ന് 9016 കൊവിഡ്-19 കേസുകൾ; 7991 പേർക്ക് രോഗമുക്തി
ആവശ്യമായ ചികിത്സ നൽകുന്നതിന് സമയം ലഭിക്കാതെ പോകുന്നതാണ് കൊവിഡ് മരണങ്ങൾക്ക് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ് മരണങ്ങളുടെ കൃത്യമായ കണക്ക് സർക്കാർ പുറത്ത് വിടുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. 'കൊവിഡ് ബാധിച്ചത് മൂലമുള്ള ആത്മഹത്യ, കൊവിഡ് ബാധിതരുടെ അപകട മരണങ്ങള്‍ ഇവയെല്ലാം ഒഴിവാക്കിയാലും കൃത്യമായ കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലെ കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയാണ്' പ്രതിപക്ഷ നേതാവ് പറഞ്ഞതായി മാൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Also Read : കേരളത്തിൽ ചികിത്സയിലുള്ളത് 96,004 പേർ; നിരീക്ഷണത്തിൽ 2,76,900 ആളുകൾ
അതേസമയം സംസ്ഥാനത്ത് ഇന്ന് 9016 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 26 കൊവിഡ് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്.