കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവര്‍ അറസ്റ്റിലായത്. മാവോയിസ്റ്റ് ലഘുലേഖ കൈയ്യിൽ വെച്ചതിനായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ത്ഥിയായ അലൻ ഷുഹൈബിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. അലൻ സിപിഎം അംഗമാണെന്നും നടന്നത് ഭരണകൂട ഭീകരതയാണെന്നും അലന്‍റെ പിതാവ് ഷുഹൈബ് പറഞ്ഞു. സജീവ എസ്എഫ്ഐ പ്രവര്‍ത്തകനുമാണ് അറസ്റ്റിലായ അലൻ എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏതോ നോട്ടീസ് കൈയ്യിലുണ്ടെന്ന പേരിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അലന് മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നും ശുഹൈബും അലന്‍റെ അമ്മ സബിതയും മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് അലനെ അറസ്റ്റ് ചെയ്തതെങ്കലും പുലര്‍ച്ചെ നാലുമണിയോടെയാണ് വീട്ടിൽ റെയ്ഡ് നടന്നതെന്നും സബിത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അറസ്റ്റിലായ അലൻ മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നും ഇത്തരം ലഘുലേഖകള്‍ ഇയാളുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തെന്നുമാണ് പോലീസ് വാദം. മഞ്ചിക്കണ്ടിയൽ പോലീസ് വെടിവെയ്പ്പിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അറിയിക്കുന്ന കുറിപ്പാണ് ഇവരുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തതെന്നാണ് വിവരം.
ഏതോ നോട്ടീസ് കൈയ്യിലുണ്ടെന്ന പേരിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അലന് മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നും ശുഹൈബും അലന്‍റെ അമ്മ സബിതയും മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് അലനെ അറസ്റ്റ് ചെയ്തതെങ്കലും പുലര്‍ച്ചെ നാലുമണിയോടെയാണ് വീട്ടിൽ റെയ്ഡ് നടന്നതെന്നും സബിത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അറസ്റ്റിലായ അലൻ മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നും ഇത്തരം ലഘുലേഖകള്‍ ഇയാളുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തെന്നുമാണ് പോലീസ് വാദം. മഞ്ചിക്കണ്ടിയൽ പോലീസ് വെടിവെയ്പ്പിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അറിയിക്കുന്ന കുറിപ്പാണ് ഇവരുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തതെന്നാണ് വിവരം.