ആപ്പ്ജില്ല

കത്തിക്കരിഞ്ഞ മൃതദേഹം സംസ്‌കരിച്ചത് രണ്ടര വര്‍ഷം മുമ്പ്, മുഖം പുനഃസൃഷ്ടിക്കാനുള്ള ശ്രമവുമായി കേരള പോലീസ്

2017 സെപ്റ്റംബറിലാണ് ആളൊഴിഞ്ഞ പറമ്പില്‍ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം സംസ്ക്കരിക്കുകയും ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനമായത്.

Samayam Malayalam 13 Mar 2020, 4:44 pm
കോഴിക്കോട്: രണ്ട് വര്‍ഷം മുമ്പ് സംസ്‌കരിച്ച മൃതദേഹം ക്രൈം ബ്രാഞ്ച് പുറത്തെടുത്തു. രണ്ട് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 2017 സെപ്റ്റംബറിലാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കത്തികരിഞ്ഞ നിലയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തിയത്. കൊലപതകമാമെന്ന തിരിച്ചറിഞ്ഞശേഷം മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ മറവു ചെയ്തു.
Samayam Malayalam Death


Also Read: ശബരിമല നട ഇന്ന് തുറക്കും; കൊവിഡിൽ അതീവ ജാഗ്രത

പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ സാങ്കേതിക വിദ്യയിലൂടെ ആളെ തിരിച്ചറിയാനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിക്കുകയായിരുന്നു. മൃതദേഹം മറവുചെയ്ത വെസ്റ്റ്ഹില്‍ ശമാശനത്തില്‍ ഇന്നലെ അന്വേഷണ സംഘം സാധ്യതയുള്ള മുപ്പതിടങ്ങളില്‍ കുഴിച്ചു നോക്കിയിരുന്നു. എന്നാല്‍ ഈ മൃതദേഹം കണ്ടെത്താനായില്ല.

Also Read: കണ്ണൂരിലെ കൊറോണ ബാധിതന്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കും

വെള്ളിയാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രം ഇപയോഗിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന് പുതിയ സാങ്കേതിക വിദ്യയാണ് ക്രൈംബ്രാഞ്ച് ഉപയോഗിക്കുന്നത്. കൂടത്തായി കൊലപാതകം ക്രൈംബ്രാഞ്ച് തെളിയിച്ചതും ഇത്തരത്തില്‍ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്