കൊച്ചി: കേരളത്തിലെ ചില റോഡുകളിൽ അടുത്തിടെ സിഗ് സാഗ് വരകള്‍ വരച്ചതാണ് പുതിയ ചര്‍ച്ചാവിഷയം. എന്തിനാണ് നേരെയുള്ള വരകള്‍ വരയ്ക്കാതെ റോഡിൻ്റെ മീഡിയനിലും ഓരങ്ങളിലും വളഞ്ഞു പുളഞ്ഞ വരകള്‍ വരയ്ക്കുന്നതെന്നായിരുന്നു പലരുടെയും സംശയം. കൃത്യമായ ഉദ്ദേശത്തോടെയാണ് ഈ വരകള്‍ ഇട്ടിരിക്കുന്നതെന്ന് പലര്‍ക്കും മനസ്സിലായെങ്കിലും ഇവയുടെ ഉപയോഗമെന്ന കാര്യത്തിൽ വ്യക്തയുണ്ടായില്ല. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്.
"റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്." കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സിഗ് സാഗ് വരകള്‍ ഇട്ടിരിക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററായിരിക്കും. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നതെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
"റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്." കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സിഗ് സാഗ് വരകള്‍ ഇട്ടിരിക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററായിരിക്കും. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നതെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.