തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന സംവിധാനമാണ് പോലീസ്. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും ആദ്യഘട്ടം മുതൽ പോലീസ് ജനങ്ങൾക്കൊപ്പമുണ്ട്. ഇതിനിടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഒരു നായയുടെ ചിത്രം പങ്കുവച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന് മികച്ച അടിക്കുറിപ്പെഴുതി നൽകുന്നവർക്ക് സമ്മാനം ഉണ്ടാകുമെന്ന അറിയിപ്പും പേജിലൂടെ പോലീസ് അറിയിച്ചിരുന്നു.
നിരവധി പേരുടെ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിന് ഏറ്റവും മികച്ച അടിക്കുറിപ്പ് നൽകിയവരുടെ വിവരങ്ങൾ പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ? - എന്ന തലക്കെട്ട് നൽകിയ മിനി ആർ ആണ് വിജയി. 'നാട് കാക്കുന്ന സാറന്മാരെ, ഈ നാടനെക്കൂടി കാത്തോളണേ' - എന്ന അടിക്കുറിപ്പിനാണ് രണ്ടാം സ്ഥാനം. ഷാജു ശ്രീധർ എന്നയാൾക്കാണ് രണ്ടാം സ്ഥാനം.
'കാവലാണ് കർമ്മം, കാക്കിയില്ലെന്നേയുള്ളൂ'- എന്ന അടിക്കുറിപ്പ് നൽകിയ ലിജോ ഈറയിൽ ആണ് മൂന്നാം സ്ഥാനം നേടിയത്. ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനവും നൽകുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. വിജയികൾ അവരുടെ മേൽവിലാസവും, ഫോൺ നമ്പറും thekeralapolice@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നും പോലീസ് കുറിപ്പിൽ പറയുന്നു.
പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായ ബി മുരളി, ന്യൂസ് ഫോട്ടോഗ്രാഫർ വിൻസെന്റ് പുളിക്കൽ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്), സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾ അവരുടെ മേൽവിലാസം, ഫോൺ നമ്പർ എന്നിവ thekeralapolice@gmail.com ഈ മെയിലിൽ അറിയിക്കേണ്ടതാണ്.
ചിത്രത്തിന് ആയിരക്കണക്കിനാളുകളാണ് അടിക്കുറിപ്പ് നൽകിയത്. കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട അടിക്കുറിപ്പുകളാണ് കൂടുതലായി പ്രത്യക്ഷപ്പെട്ടത്. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ പോലീസ് നടത്തുന്ന ഇടപെടലുകളുടെ അനുഭവങ്ങളും പലരും പങ്കുവച്ചു.
നിരവധി പേരുടെ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിന് ഏറ്റവും മികച്ച അടിക്കുറിപ്പ് നൽകിയവരുടെ വിവരങ്ങൾ പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ? - എന്ന തലക്കെട്ട് നൽകിയ മിനി ആർ ആണ് വിജയി. 'നാട് കാക്കുന്ന സാറന്മാരെ, ഈ നാടനെക്കൂടി കാത്തോളണേ' - എന്ന അടിക്കുറിപ്പിനാണ് രണ്ടാം സ്ഥാനം. ഷാജു ശ്രീധർ എന്നയാൾക്കാണ് രണ്ടാം സ്ഥാനം.
'കാവലാണ് കർമ്മം, കാക്കിയില്ലെന്നേയുള്ളൂ'- എന്ന അടിക്കുറിപ്പ് നൽകിയ ലിജോ ഈറയിൽ ആണ് മൂന്നാം സ്ഥാനം നേടിയത്. ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനവും നൽകുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. വിജയികൾ അവരുടെ മേൽവിലാസവും, ഫോൺ നമ്പറും thekeralapolice@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നും പോലീസ് കുറിപ്പിൽ പറയുന്നു.
പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായ ബി മുരളി, ന്യൂസ് ഫോട്ടോഗ്രാഫർ വിൻസെന്റ് പുളിക്കൽ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്), സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾ അവരുടെ മേൽവിലാസം, ഫോൺ നമ്പർ എന്നിവ thekeralapolice@gmail.com ഈ മെയിലിൽ അറിയിക്കേണ്ടതാണ്.
ചിത്രത്തിന് ആയിരക്കണക്കിനാളുകളാണ് അടിക്കുറിപ്പ് നൽകിയത്. കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട അടിക്കുറിപ്പുകളാണ് കൂടുതലായി പ്രത്യക്ഷപ്പെട്ടത്. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ പോലീസ് നടത്തുന്ന ഇടപെടലുകളുടെ അനുഭവങ്ങളും പലരും പങ്കുവച്ചു.