ആപ്പ്ജില്ല

വരാപ്പുഴ കസ്റ്റഡി മരണം: സി.ഐ ഉള്‍പ്പെടെ പ്രതികളാകും

പോലീസ് കൊന്ന ശ്രീജിത്ത് നിരപരാധി; സി.ഐ ഉള്‍പ്പെടെ പോലീസുകാര്‍ പ്രതിയാകും

Samayam Malayalam 18 Apr 2018, 10:47 am
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ പോലീസിന് കുരുക്ക് മുറുകുന്നു. തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആളുമാറിയാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്‍തതെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറച്ചുവന്നു.
Samayam Malayalam ശ്രീജിത്ത്


ഇതോടെ കസ്റ്റഡിയിലുള്ള സി.ഐ മുതല്‍ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍വരെയുള്ളവര്‍ പ്രതികളാകുമെന്ന് ഉറപ്പായി.

ആത്മഹത്യ ചെയ്‍ത വാസുദേവന്‍റെ വീട് ആക്രമിച്ചവരില്‍ ശ്രീജിത്ത്, സഹോദരന്‍ സജിത്ത് എന്നിവരില്ലായിരുന്നു എന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട് ആക്രമിച്ച ദിവസം ശ്രീജിത്ത് മറ്റൊരിടത്തായിരുന്നു എന്ന് തെളിയിക്കുന്ന മൊഴികള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരുപറ്റം ആളുകള്‍ വീട് ആക്രമിച്ചതില്‍ മനംനൊന്ത് ആണ് വാസുദേവന്‍ ആത്മഹത്യ ചെയ്‍തത്. ഈ കേസില്‍ കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് പിന്നീട് ഗുരുതരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍വച്ച് മരണപ്പെടുകയായിരുന്നു.

വാസുദേവന്‍റെ സഹോദരന്‍ ഗണേശന്‍ കാണിച്ചു കൊടുത്തുവരെയെല്ലാം പോലീസ് പിടികൂടുകയായിരുന്നുവെന്നാണ് ശ്രീജിത്തിന്‍റെ അയല്‍വാസിയായ ഒരാള്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞത്. വാസുദേവന്‍റെ വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന് സുഹൃത്ത് സുമേഷും വാര്‍ത്താ ചാനലിനോട് പറഞ്ഞിട്ടുണ്ട്.

കേസില്‍ പ്രതികളായ ഒന്‍പത് പേരെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്