ആപ്പ്ജില്ല

മലയാളത്തിൽ പരീക്ഷ നടത്താൻ കഴിയില്ലെങ്കിൽ പിഎസ്‌സി പിരിച്ചു വിടണമെന്ന് അടൂർ

അടൂർ ഗോപാലകൃഷ്ണന് പിന്തുണ നൽകി നിരവധി സാംസ്‌കാരിക നായകർ ഇന്ന് നിരാഹാരസമരം നടത്തുന്നുണ്ട്. ഒരു വ്യക്തിക്ക് ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്നത് മാതൃഭാഷയാണെന്ന് അടൂർ പറഞ്ഞു.

Samayam Malayalam 11 Sept 2019, 3:38 pm
തിരുവനന്തപുരം: മലയാളഭാഷയിൽ തൊഴിൽ പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാന നടത്തി വരുന്ന സമരം ശക്തമാകുന്നു. തിരുവോണ ദിവസമായ ഇന്ന് തിരുവനന്തപുരം പിഎസ്‌സി ഓഫീസിന് മുന്നിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉപവാസസമരം നടത്തുകയാണ്. സമരത്തിന് അടൂർ ഗോപാലകൃഷ്ണൻ ഉമ്മൻ ചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പിന്തുണ തേടി.
Samayam Malayalam adoor


മലയാളഭാഷയിൽ തൊഴിൽ പരീക്ഷ നടത്താൻ തയ്യാറാകാത്ത പിഎസ്‌സി പിരിച്ചുവിടണമെന്ന് അടൂർ പറഞ്ഞു. മലയാളഭാഷയിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് പിഎസ്സിയുടെ വാദം യുക്തിക്ക് നിരക്കുന്നതല്ല. ‘സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പി.എസ്.സി പിരിച്ചുവിടേണ്ടതാണ്. ഒരാള്‍ക്ക് സ്വാഭാവികമായി മനസിലാക്കുന്ന ഭാഷ മാതൃഭാഷയാണ്. അതുകൊണ്ട് തന്നെ മാതൃഭാഷ അറിയുന്ന ഒരാള്‍ ഏത് ഭാഷയും പഠിക്കും' - അടൂർ സമരപ്പന്തലിൽ വെച്ച നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

പിഎസ്‌സിയുമായി മുഖ്യമന്ത്രി ഈ വിഷയത്തിൽ സെപ്റ്റംബർ 16 ന് ചർച്ച നടത്തും. മറ്റ് സംസഥാനങ്ങളിൽ തൊഴിൽ പരീക്ഷ നടത്തുന്നത് പോലെ ഇംഗ്ലീഷിന് പുറമെ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ഏറ്റവും നന്നായി ഒരാൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മാതൃഭാഷയിൽ പരീക്ഷ നടത്തതാണ് ഏറ്റവും അരക്ഷിതമെന്നും അടൂർ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്