ആപ്പ്ജില്ല

പി.എസ്.സി. സമീപകാല നിയമനങ്ങളെങ്കിലും അന്വേഷിക്കണമെന്ന് ഹൈക്കോടതി

പി.എസ്.സി. വിശ്വാസ്യത വീണ്ടെടുക്കണം., കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേട് കേസിലെ ജാമ്യഹരജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം, ചോദ്യപേപ്പർ ലീക്കാകുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വാദം

Samayam Malayalam 31 Aug 2019, 1:14 pm
കൊച്ചി: കേരള പി.എസ്.സി.ക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ സമീപകാലത്തെ നിയമങ്ങളെക്കുറിച്ചെങ്കിലും കാര്യക്ഷമമമായ അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേട് കേസിലെ നാലാം പ്രതി ഡി.സഫീറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കോടതി സഫീറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയില്ല. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ പത്തുദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ കീഴടങ്ങണമെന്നും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ നിര്‍ദേശിച്ചു.
Samayam Malayalam HC Kerala


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ക്യാമ്പസിലെ എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതോടെയാണ് പി.എസ്.സി. പരീക്ഷയില്‍ ക്രമക്കേട് നടന്നതായി സംശയം ഉയര്‍ന്നത്. കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കിട്ടിയിരുന്നു. തുടര്‍ന്നാണ് പ്രാഥമികാന്വേഷണം നടത്തി പോലീസ് കേസെടുത്തത്. കുത്ത് കേസിലെ പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉണ്ടെന്നു കൂടി കണ്ടെത്തിയതോടെ കേരത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുലുണ്ടായിരുന്ന വിശ്വാസമാണ് നഷ്ടമായത്.

കുത്തുകേസിലെ പ്രതികളായ ആര്‍.ശിവരഞ്ജിത്ത്, എ.എന്‍.നസീം, പ്രണവ് എന്നിവര്‍ക്ക്ഹര്‍ജിക്കാരനായ ഡി.സഫീറും കൂട്ടുപ്രതിയും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളായി ഉത്തരങ്ങള്‍ അയച്ചുകൊടുത്തുവെന്നാണ് കേസ്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്. മൂന്നാം പ്രതിക്ക് 28-ാം റാങ്കും കിട്ടി.

അനര്‍ഹര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നും അര്‍ഹരായവര്‍ക്ക് തന്നെയാണ് സര്‍ക്കാര്‍ജോലി ലഭിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടത് പി.എസ്.സി.യുടെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പറഞ്ഞു. പി.എസ്.സി. പരീക്ഷയുടെ ചോദ്യങ്ങള്‍ പരീക്ഷാഹാളിന് പുറത്തുള്ളവര്‍ക്ക് എങ്ങനെ കിട്ടിയെന്നും ഗൂഢാലോചനയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്താന്‍ വിപുലമായ അന്വേഷണം അിവാര്യമാണെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ വ്യക്തമാക്കി.

പി.എസ്.സി. പരീക്ഷ പൂര്‍ത്തിയാകാതെ ചോദ്യക്കടലാസ് പുറത്തുള്ളവര്‍ക്ക് കിട്ടില്ല. 2018 ജൂലൈ 22-ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 3.15 വരെ നടന്ന പോലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ഉത്തരങ്ങളാണ് ഒരു പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ കുത്തുകേസ് പ്രതികളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചത്. പരീക്ഷ നടക്കുന്ന സമയത്തു പ്രതികളുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തിയത്. ചോദ്യക്കടലാസ് നേരത്തേ കൈയില്‍ കിട്ടിയ ആരുടെയെങ്കിലും സഹായത്തോടെയല്ലാതെ ഇത് സാധ്യമല്ല. അതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് പങ്കാളികളായ എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചു. പരീക്ഷ നടക്കുന്ന സമയത്ത് 94 സന്ദേശങ്ങള്‍ മുഖ്യപ്രതിയുടെ ഫോണിലേക്ക് വന്നുവെന്നും ഇവ അയച്ചത് സഫീറാണെന്നും ജാമ്യാപേക്ഷയ്‍ക്കെതിരെ പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാവൂ എന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്