കൊച്ചി: വൈറ്റില മേൽപ്പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്ത് സര്‍ക്കാര്‍. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായ വി കെ ഷൈലമോളെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് സസ്പെൻഡ് ചെയ്തത്. പാലത്തിലെ നിര്‍മാണത്തിലുണ്ടായ വീഴ്ച സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതിനാണ് ഉദ്യോഗസ്ഥ നടപടി നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് ചോര്‍ന്നതിന് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ട്. മേൽപ്പാല നിര്‍മാണത്തിൽ സാരമായ ക്രമക്കേട് നടന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു പാലം നിര്‍മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. എന്നാൽ സ്വതന്ത്ര ഏജൻസി നടത്തിയ പരിശോധനയിൽ നിര്‍മാണത്തിൽ തകരാറില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ രണ്ടാം ഘട്ട റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരിൽ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് മന്ത്രിയുടെ ഓഫീസ് കണ്ടെത്തിയിട്ടുള്ളത്. ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ഓഫ് വിജിലൻസിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമവിരുദ്ധമാണെന്നും ഇതും നടപടിയ്ക്ക് കാരണമായെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പാലാരിവിട്ടം മേൽപ്പാലത്തിന്റെ നിര്‍മാണത്തിലെ ഗുരുതര അപാകത സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫിന് നേര്‍ക്കുള്ള ആയുധമാക്കുന്നതിനിടെ നിര്‍മാണം പുരോഗമിക്കുന്ന വൈറ്റില മേൽപ്പാല നിര്‍മാണത്തിലും ക്രമക്കേടുണ്ടെന്ന വിവരം പുറത്തു വരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നിര്‍മാണം പുരോഗമിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിൽ ക്രമക്കേടുണ്ടെന്ന വാര്‍ത്ത സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. എൻ്നാൽ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങിലെ വിദഗ്ധരാണ് പാലത്തിന്റെ നിര്‍മാണത്തിൽ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്ര അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരം കരാറുകാരനും മേൽനോട്ടത്തിൽ വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താനുള്ള ചുമതലയുള്ള ക്വാളിറ്റി കൺട്രോള് വിഭാഗം ഇതുവരെ തകരാറുള്ളതായി അറിയിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ വിശദീകരണം. നിര്‍മാണത്തിന്റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്ന് പിഡബ്ല്യൂഡി ജില്ലാ വിജിലൻസ് ഓഫീസര്‍ പരിശോധന നടത്തുകയായിരുന്നു. കോൺക്രീറ്റ് നടക്കുന്ന സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയര്‍ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇദ്ദേഹത്തിനാണ് കോൺക്രീറ്റ് മിക്സിങിൽ ആവശ്യമായ മാറ്റങ്ങള്‍ അംഗീകരിക്കേണ്ടതിന്റെ ചുമതല. പരിചയസമ്പന്നരായ സൂപ്പര്‍വൈസര്‍മാരുടെ അഭാവത്തിലാണ് കരാര്‍ കമ്പനി കോൺക്രീറ്റ് തയ്യാറാക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ജൂൺ മാസം 13ന് പണിത ഗര്‍ഡറിലും 14ന് നിര്‍മിച്ച ഡെക്ക് സ്ലാബിന്റെയും കോൺക്രീറ്റ് നിലവാരം എത്രയെന്ന പരിശോധനാഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നാണ് വിവരം. ജൂലൈ രണ്ടിന് ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയിലും വിദഗ്ധ സൂപ്പര്‍വൈസര്‍മാര്‍ സ്ഥലത്തില്ലായിരുന്നുവെന്നു ബോധ്യപ്പെട്ടതായി ജില്ലാ വിജിലൻസ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. പ്ലാന്റിലാകട്ടെ നിര്‍മാണ നിലവാരം പരിശോധിക്കാനുള്ള ലാബുമില്ല.
നിര്‍മാണത്തിന്റെ ഗുണനിലവാരം കുറയാനുള്ള കാരണം ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതാണെന്നും എക്സിക്യൂട്ടീവ് എൻജിനീയറുടെ അസാന്നിധ്യം നിര്‍മാണത്തെ ബാധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
പാലാരിവിട്ടം മേൽപ്പാലത്തിന്റെ നിര്‍മാണത്തിലെ ഗുരുതര അപാകത സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫിന് നേര്‍ക്കുള്ള ആയുധമാക്കുന്നതിനിടെ നിര്‍മാണം പുരോഗമിക്കുന്ന വൈറ്റില മേൽപ്പാല നിര്‍മാണത്തിലും ക്രമക്കേടുണ്ടെന്ന വിവരം പുറത്തു വരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നിര്‍മാണം പുരോഗമിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിൽ ക്രമക്കേടുണ്ടെന്ന വാര്‍ത്ത സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. എൻ്നാൽ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങിലെ വിദഗ്ധരാണ് പാലത്തിന്റെ നിര്‍മാണത്തിൽ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്ര അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരം കരാറുകാരനും മേൽനോട്ടത്തിൽ വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താനുള്ള ചുമതലയുള്ള ക്വാളിറ്റി കൺട്രോള് വിഭാഗം ഇതുവരെ തകരാറുള്ളതായി അറിയിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ വിശദീകരണം. നിര്‍മാണത്തിന്റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്ന് പിഡബ്ല്യൂഡി ജില്ലാ വിജിലൻസ് ഓഫീസര്‍ പരിശോധന നടത്തുകയായിരുന്നു. കോൺക്രീറ്റ് നടക്കുന്ന സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയര്‍ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇദ്ദേഹത്തിനാണ് കോൺക്രീറ്റ് മിക്സിങിൽ ആവശ്യമായ മാറ്റങ്ങള്‍ അംഗീകരിക്കേണ്ടതിന്റെ ചുമതല. പരിചയസമ്പന്നരായ സൂപ്പര്‍വൈസര്‍മാരുടെ അഭാവത്തിലാണ് കരാര്‍ കമ്പനി കോൺക്രീറ്റ് തയ്യാറാക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ജൂൺ മാസം 13ന് പണിത ഗര്‍ഡറിലും 14ന് നിര്‍മിച്ച ഡെക്ക് സ്ലാബിന്റെയും കോൺക്രീറ്റ് നിലവാരം എത്രയെന്ന പരിശോധനാഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നാണ് വിവരം. ജൂലൈ രണ്ടിന് ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയിലും വിദഗ്ധ സൂപ്പര്‍വൈസര്‍മാര്‍ സ്ഥലത്തില്ലായിരുന്നുവെന്നു ബോധ്യപ്പെട്ടതായി ജില്ലാ വിജിലൻസ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. പ്ലാന്റിലാകട്ടെ നിര്‍മാണ നിലവാരം പരിശോധിക്കാനുള്ള ലാബുമില്ല.
നിര്‍മാണത്തിന്റെ ഗുണനിലവാരം കുറയാനുള്ള കാരണം ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതാണെന്നും എക്സിക്യൂട്ടീവ് എൻജിനീയറുടെ അസാന്നിധ്യം നിര്‍മാണത്തെ ബാധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.