കിളിമാനൂർ∙ മടവൂരിലെ മുൻ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ടത് ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താർ നൽകിയ ക്വട്ടേഷൻ മൂലമാണെന്ന് റൂറൽ എസ്പി: പി.അശോക് കുമാർ. സത്താറാണ് കേസിലെ ഒന്നാം പ്രതി. സാമ്പത്തിക കേസുമായി ബന്ധപ്പെട്ടു ഖത്തറിൽ യാത്രാവിലക്ക് നേരിടുന്ന സത്താറിനെ അറസ്റ്റ് ചെയ്യാനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സത്താറിന്‍റെ ഭാര്യയും രാജേഷിന്‍റെ സുഹൃത്തുമായ സ്ത്രീയെയും ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഓച്ചിറ മേമന പനച്ചമൂട്ടിൽ വീട്ടിൽ ജെ.മുഹമ്മദ് സാലിഹി(ഓച്ചിറ സാലി–26 [അലിഭായി])യാണ് കേസിൽ രണ്ടാം പ്രതി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീറിനെ(24) നാലാം പ്രതിയുമാക്കിയിട്ടുണ്ട്. ഇവരെ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. ഇവരും സുഹൃത്തായ അപ്പുണ്ണിയും ചേർന്നാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതിയായ അപ്പുണ്ണിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി.
രാജേഷിന് ഖത്തറിൽ നൃത്താധ്യാപികയായ ലത്താറിന്‍റെ ഭാര്യയുമായുള്ള അടുപ്പം സത്താറിന്‍റെ കുടുംബജീവിതം തകർത്തിരുന്നു. ഭാര്യയുമായി അകന്നതോടെ വ്യാപാരവും തകരാറിലായി. ഈ വൈരാഗ്യത്തിലാണു രാജേഷിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയതെന്ന് എസ്പി വ്യക്തമാക്കി. ആദ്യം ക്വട്ടേഷൻ ഏറ്റെടുക്കാൻ വിസമ്മതിച്ചല അലിഭായി ബിസിനസിൽ പങ്കാളിയാക്കാമെന്ന സത്താറിന്‍റെ വലിയ വാഗ്ദാനത്തിന്മേലാണു സമ്മതം മൂളിയത്. തുടർന്നു ഖത്തറിൽ തന്നെ കൊലപാതക പദ്ധതി തയാറാക്കി. ഇതിൽ ആദ്യഘട്ടം സിനിമ നിർമ്മിക്കാനെന്ന വ്യാജേന നാട്ടിലെത്തി ക്വട്ടേഷന്‍ ലക്ഷ്യത്തെ കണ്ട് ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെ വിമാനത്താവളം വഴിയുള്ള യാത്രയിൽ പോലീസ് പിടികൂടുമെന്നതിനാൽ അലിഭായി നേപ്പാൾ വഴിയാണ് കേരളത്തിലേക്ക് എത്തിയത്. ഖത്തറിൽ നിന്നു കാഠ്മണ്ഠുവിലെത്തിയ ശേഷം ബസിൽ ഡൽഹിയിലേക്ക്. അവിടെ നിന്നു വിമാനമാര്‍ഗ്ഗം ബെംഗലൂരുവിലെത്തി. അവിടെ വെച്ച് അപ്പുണ്ണി, യാസീൻ, സ്വാതി സന്തോഷ് എന്നിവർക്കൊപ്പം രണ്ടു ദിവസം തങ്ങി തുടർപരിപാടികൾ ആസൂത്രണം ചെയ്തു. രാജേഷിനെ കണ്ട് മുൻ പരിചയമില്ലാത്തതിനാൽ അലിഭായി അപ്പുണ്ണിയോടൊപ്പമാണ് മടവൂരിലെ രാജേഷിന്‍റെ സ്റ്റുഡിയോയിലെത്തിയത്.
ഹ്രസ്വചിത്രം നിർമിക്കാനുള്ള പ്രാരംഭപദ്ധതി എന്ന വ്യാജേനയാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ ചെന്നൈയിൽ പുതിയ ജോലി ലഭിച്ചതിനാൽ പിറ്റേന്നു താൻ അങ്ങോട്ടേക്കു പോവുകയാണെന്നറിയിച്ചതോടെയാണ് അന്നു രാത്രി തന്നെ കൊലപാതകം നടപ്പാക്കിയതെന്നും പോലീസ് വ്യക്തമാക്കി.
ഓച്ചിറ മേമന പനച്ചമൂട്ടിൽ വീട്ടിൽ ജെ.മുഹമ്മദ് സാലിഹി(ഓച്ചിറ സാലി–26 [അലിഭായി])യാണ് കേസിൽ രണ്ടാം പ്രതി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീറിനെ(24) നാലാം പ്രതിയുമാക്കിയിട്ടുണ്ട്. ഇവരെ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. ഇവരും സുഹൃത്തായ അപ്പുണ്ണിയും ചേർന്നാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതിയായ അപ്പുണ്ണിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി.
രാജേഷിന് ഖത്തറിൽ നൃത്താധ്യാപികയായ ലത്താറിന്‍റെ ഭാര്യയുമായുള്ള അടുപ്പം സത്താറിന്‍റെ കുടുംബജീവിതം തകർത്തിരുന്നു. ഭാര്യയുമായി അകന്നതോടെ വ്യാപാരവും തകരാറിലായി. ഈ വൈരാഗ്യത്തിലാണു രാജേഷിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയതെന്ന് എസ്പി വ്യക്തമാക്കി. ആദ്യം ക്വട്ടേഷൻ ഏറ്റെടുക്കാൻ വിസമ്മതിച്ചല അലിഭായി ബിസിനസിൽ പങ്കാളിയാക്കാമെന്ന സത്താറിന്‍റെ വലിയ വാഗ്ദാനത്തിന്മേലാണു സമ്മതം മൂളിയത്. തുടർന്നു ഖത്തറിൽ തന്നെ കൊലപാതക പദ്ധതി തയാറാക്കി. ഇതിൽ ആദ്യഘട്ടം സിനിമ നിർമ്മിക്കാനെന്ന വ്യാജേന നാട്ടിലെത്തി ക്വട്ടേഷന്‍ ലക്ഷ്യത്തെ കണ്ട് ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെ വിമാനത്താവളം വഴിയുള്ള യാത്രയിൽ പോലീസ് പിടികൂടുമെന്നതിനാൽ അലിഭായി നേപ്പാൾ വഴിയാണ് കേരളത്തിലേക്ക് എത്തിയത്. ഖത്തറിൽ നിന്നു കാഠ്മണ്ഠുവിലെത്തിയ ശേഷം ബസിൽ ഡൽഹിയിലേക്ക്. അവിടെ നിന്നു വിമാനമാര്‍ഗ്ഗം ബെംഗലൂരുവിലെത്തി. അവിടെ വെച്ച് അപ്പുണ്ണി, യാസീൻ, സ്വാതി സന്തോഷ് എന്നിവർക്കൊപ്പം രണ്ടു ദിവസം തങ്ങി തുടർപരിപാടികൾ ആസൂത്രണം ചെയ്തു. രാജേഷിനെ കണ്ട് മുൻ പരിചയമില്ലാത്തതിനാൽ അലിഭായി അപ്പുണ്ണിയോടൊപ്പമാണ് മടവൂരിലെ രാജേഷിന്‍റെ സ്റ്റുഡിയോയിലെത്തിയത്.
ഹ്രസ്വചിത്രം നിർമിക്കാനുള്ള പ്രാരംഭപദ്ധതി എന്ന വ്യാജേനയാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ ചെന്നൈയിൽ പുതിയ ജോലി ലഭിച്ചതിനാൽ പിറ്റേന്നു താൻ അങ്ങോട്ടേക്കു പോവുകയാണെന്നറിയിച്ചതോടെയാണ് അന്നു രാത്രി തന്നെ കൊലപാതകം നടപ്പാക്കിയതെന്നും പോലീസ് വ്യക്തമാക്കി.