ആപ്പ്ജില്ല

മഴ തുടരുന്നു മരണസംഖ്യ 28; വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു

കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് 28 മരണം. വിനോദസഞ്ചാരത്തിനെത്തിയ വിദേശികൾ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്

Samayam Malayalam 10 Aug 2018, 11:29 am
ഇടുക്കി: കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് 28 മരണം. വിനോദസഞ്ചാരത്തിനെത്തിയ വിദേശികൾ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28 പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Samayam Malayalam 38862686_1037740476390268_8982575374009368576_n

ഇടുക്കിയിലാണ് ഏറ്റവുമധികം മരണം. 13 പേരാണ് ജില്ലയില്‍ മരിച്ചത്. ഇടമലയാര്‍ അണക്കെട്ടും ഇടുക്കി അണക്കെട്ടും തുറന്നതോടെ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്.

കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ 19 വീടുകള്‍ പൂര്‍ണമായും 363 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ക്ക് ഏറ്റവുമധികം നാശനഷ്ടമുണ്ടായത് വയനാട് ജില്ലയിലാണ്.

ഇവിടെ 115 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സംസ്ഥാനത്തെ 157 ദുരിതാശ്വാസ ക്യാംപുകളിലായി 2,946 കുടുംബങ്ങളില്‍ നിന്ന് 10,498 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം, ആലപ്പുഴ ജില്ലകളിലും സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്