ആപ്പ്ജില്ല

പ്രളയത്തില്‍ കെഎസ് ആര്‍ ടി സിക്ക് നഷ്ടം 30 കോടി

നാശ നഷ്ടങ്ങള്‍ നികത്തുന്നതിനായി 50 കോടി സര്‍ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെട്ടിട്ടുണ്ട്

Samayam Malayalam 24 Aug 2018, 1:30 pm
തിരുവനന്തപുരം: കേരളത്തില്‍ വന്‍ നാശം വിതച്ച പ്രളയത്തില്‍ കേരള ആര്‍ ടിസിക്ക് നഷ്ടം 30 കോടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. 200 ലധികം കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
Samayam Malayalam kstt


11 ഒാളം ബസ് സ്റ്റേഷനുകള്‍ പ്രളയത്തില്‍ തകര്‍ന്നതായും മന്ത്രി വ്യക്തമാക്കി. ഇവ പരിഹരിക്കുന്നതിനായി 50 കോടി സര്‍ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെട്ടതായും മന്ത്രി ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പല ഡിപ്പോകളിലെയും കാന്‍റീനും സ്റ്റോര്‍ റൂമുകളുമെല്ലാം തകര്‍ന്നിട്ടുണ്ട്. കല്പറ്റ ഡിപ്പോയിലെ സ്റ്റോറൂമിന്റെയും കാൻറീനിന്റെയും മേൽക്കൂരകൾ തകർന്നു. പമ്പിലെ വയറിങും തകരാറിലായി.

ഇതിനുമാത്രം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ദീർഘദൂര സർവീസുകൾ ഒന്നും നടത്താൻ സാധിക്കാത്തതാണ് വരുമാനം കുറയാൻ കാരണമായതെന്ന് കെ എസ് ആർ ടി സി അധികൃതർ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്