കൊച്ചി: 12 വർഷം മുൻപ് ഒരു ജൂലൈയിലായിരുന്നു ഞായറാഴ്ച കുർബാന കഴിഞ്ഞ് കുടുംബത്തോടാപ്പം വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങിയ ജോസഫ് മാഷിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. മൂർച്ചയുള്ള ആയുധം കൊണ്ട് അദ്ദേഹത്തിൻ്റെ വലതുകൈ അവർ മുറിച്ചു മാറ്റി. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള വിഭാഗം തലവനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന പരാമർശം ഉണ്ടായിരുന്നു എന്നതായിരുന്നു അദ്ദേഹം നേരിട്ട ആക്രമണം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് നീചമായ ആക്രമണം നടത്തിയത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകൻ്റെ കൈവെട്ടിയ സംഭവം അന്താരാഷ്ട്രതലത്തിൽ കേരളത്തെ വാർത്തകളിൽ അടയാളപ്പെടുത്തി. ആക്രമണത്തിനു തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിച്ച ടിജെ ജോസഫിൻ്റെ കൈകൾ തുന്നിച്ചേർക്കാനായി. എന്നാൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലുണ്ടായ വലിയ മുറിവുകൾ ആർക്കും തുന്നിച്ചേർക്കാനാകുന്നതല്ല. ഒടുവിൽ അദ്ദേഹത്തിൻ്റെ നിറം മങ്ങിയ ജീവിതത്തിൽ ഒരു പൊൻതരി വെളിച്ചമാകുകയാണ് മികച്ച ആത്മകഥയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം.
ഇന്നലെ സാഹിത്യകാരനും അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദനാണ് ടിജെ ജോസഫിൻ്റെ ആത്മകഥയായ അറ്റുപോകാത്ത ഓര്‍മകള്‍ക്ക് മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. മൂവാറ്റുപുഴ നിര്‍മല കോളേജിനുള്ളിലെ പള്ളിയ്ക്ക് സമീപത്തു വെച്ച് മതഭീകരര്‍ കൈവെട്ടിയ സംഭവവും അതിൻ്റെ പശ്ചാത്തലവും തുടര്‍ന്ന് ജീവിതത്തിൽ നേരിട്ട മോശം അനുഭവങ്ങളുമാണ് ആത്മകഥയുടെ പ്രമേയം.
കൈ വെട്ടിയതിനെക്കാള്‍ വേദന തോന്നിയത് ഒപ്പം നിന്നവര്‍ കൈവിട്ടപ്പോഴാണെന്നാണ് ടിജെ ജോസഫ് പറയുന്നത്. സംഭവത്തിനു ഒരു മാസത്തിനു ശേഷം 2010 ഓഗസ്റ്റ് 9ന് അദ്ദേഹത്തെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാൻ കോളേജിൽ നിന്ന് പിരിച്ചു വിട്ടു. ടി ജെ ജോസഫിനെതിരെ കോളേജ് അധികൃതര്‍ കുറ്റപത്രം നൽകിയതോടെയായിരുന്നു സര്‍വകലാശാല സര്‍വീസിൽ നിന്ന് പിരിച്ചു വിട്ടത്. ഇതിനെതിരെ അദ്ദേഹം സര്‍വകലാശാല ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു.
ഭര്‍ത്താവിനെതിരായ ആക്രമണവും കേസിൻ്റെ സമ്മര്‍ദ്ദങ്ങളും മൂലം മാനസികനില താറുമാറായ ഭാര്യ സലോമി 2014 മാര്‍ച്ച് 19ന് ആത്മഹത്യ ചെയ്തു. ഇതോടെ ടിജെ ജോസഫിന് അനുകൂലമായ ജനവികാരവും ശക്തിപ്പെട്ടു. മാര്‍ച്ച് 24ന് അദ്ദേഹത്തെ സര്‍വീസിൽ തിരിച്ചെടുത്തു കൊണ്ട് കോളേജ് അധികൃതര്‍ ഉത്തരവിറക്കി. ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹം സര്‍വീസിൽ നിന്നു വിരമിക്കുകയും ചെയ്തു.
Also Read: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച നിലയിൽ; മത്തായിയുടെ ദുരൂഹ മരണത്തിന് 2 വയസ്, സിബിഐ റിപ്പോർട്ടിലും നടപടിയില്ല
കേരളസമൂഹത്തെ പിടിച്ചു കുലുക്കിയ 'കൈവെട്ട് സംഭവം' കഴിഞ്ഞ് 10 വര്‍ഷത്തിനു ശേഷം 2020ലാണ് ടിജെ ജോസഫ് ഡിസി ബുക്സ് വഴി തന്റെ ആത്മകഥ പുറത്തിറക്കുന്നത്. ഇതോടെ മതസഹിഷ്ണുതയും ഭീകരവാദവും സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തിൽ സജീവമായി. തനിക്കെതിരെ മതഭീകരര്‍ നടത്തിയ ആക്രമണത്തെക്കാള്‍ ഉപരി തനിക്ക് വേദനയുളവാക്കിയത് താൻ ജോലി ചെയ്ത സ്ഥാപനവും സഭയും തന്നെ കൈവിട്ടതാണെന്നായിരുന്നു ടിജെ ജോസഫ് പറഞ്ഞത്.
"ഇസ്ലാമിക മതഭീകരര്‍ എന്നെ ഒരിക്കൽ മാത്രമേ ആക്രമിച്ചിട്ടുള്ളൂ. ഞാൻ പ്രതിനിധാനം ചെയ്യുന്ന ക്രിസ്ത്യൻ സഭാവിഭാഗം എന്നെ ഒറ്റപ്പെടുത്തിക്കൊണ്ടും കൃത്യമായ ഒരു കാരണവും ബോധിപ്പിക്കാതെ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടും എൻ്റെ ജീവിതം നശിപ്പിച്ചു. ഈ ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയും താങ്ങാൻ കഴിയാതെ എൻ്റെ ഭാര്യ ആത്മഹത്യ ചെയ്തു." പുസ്തകം പുറത്തിറക്കിയതിനു ശേഷം ഹഫ് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ ടിജെ ജോസഫ് പറഞ്ഞു. ക്രിസ്ത്യൻ മതാന്ധതയുടെ ജീവിക്കുന്ന രക്തസാക്ഷി എന്നാണ് ടിജെ ജോസഫ് സ്വയം വിശേഷിപ്പിക്കുന്നത്. തന്നെ ആക്രമിച്ച മുസ്ലീം വിഭാഗത്തോട് നേരിട്ട് ഇടപെടാൻ മടിച്ച സഭ തന്നെ ബലിയാടാക്കുകയായിരുന്നു എന്നും ടിജെ ജോസഫ് ചൂണ്ടിക്കാട്ടുന്നു.
ഇടതുകൈ കൊണ്ട് എഴുതിയ പുസ്തകം
ആക്രമണത്തിനു ശേഷം തുന്നിച്ചേര്‍ത്തെങ്കിലും ടിജെ ജോസഫിൻ്റെ വലതുകൈയ്ക്ക് പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുണ്ട്. തൻ്റെ ഇടതുകൈ കൊണ്ടാണ് അദ്ദേഹം 431 പേജുള്ള പുസ്തകം എഴുതി പൂർത്തിയാക്കിയത്. വിവാദമായ സംഭവവും തനിക്കെതിരെയുണ്ടായ ആക്രമണവും ജീവിതത്തിലെ പ്രതിസന്ധികളും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു.
Also Read: പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; 13 കാരന് ദാരുണാന്ത്യം, മുത്തച്ഛന് പരിക്ക്
തുടക്കത്തിൽ പിന്തുണച്ചെങ്കിലും പിന്നീട് സഭയും കൈവിട്ടെന്നാണ് ജോസഫ് മാഷ് പറയുന്നത്. വിവാദം അവസാനിച്ച ശേഷവും ടിജെ ജോസഫുമായി ബന്ധം തുടരാൻ അവർ തയ്യാറായില്ല. "വലിയ ഇസ്ലാം വിരുദ്ധനായ ഒരു തീവ്രവാദിയായി സഭ എന്നെ ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. അവര്‍ എന്നെ ഒറ്റപ്പെടുത്തി. വൈദികരും വിശ്വാസികളും എന്നെ സന്ദര്‍ശിക്കുന്നതും സഹായിക്കുന്നതും അവര്‍ വിലക്കി. അവിടെയാണ് എൻ്റെ ജീവിതത്തെ ബാധിച്ച പ്രതിസന്ധി തുടങ്ങുന്നും." ജോസഫ് മഷ് പറയുന്നു.
ഇന്നലെ സാഹിത്യകാരനും അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദനാണ് ടിജെ ജോസഫിൻ്റെ ആത്മകഥയായ അറ്റുപോകാത്ത ഓര്‍മകള്‍ക്ക് മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. മൂവാറ്റുപുഴ നിര്‍മല കോളേജിനുള്ളിലെ പള്ളിയ്ക്ക് സമീപത്തു വെച്ച് മതഭീകരര്‍ കൈവെട്ടിയ സംഭവവും അതിൻ്റെ പശ്ചാത്തലവും തുടര്‍ന്ന് ജീവിതത്തിൽ നേരിട്ട മോശം അനുഭവങ്ങളുമാണ് ആത്മകഥയുടെ പ്രമേയം.
കൈ വെട്ടിയതിനെക്കാള്‍ വേദന തോന്നിയത് ഒപ്പം നിന്നവര്‍ കൈവിട്ടപ്പോഴാണെന്നാണ് ടിജെ ജോസഫ് പറയുന്നത്. സംഭവത്തിനു ഒരു മാസത്തിനു ശേഷം 2010 ഓഗസ്റ്റ് 9ന് അദ്ദേഹത്തെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാൻ കോളേജിൽ നിന്ന് പിരിച്ചു വിട്ടു. ടി ജെ ജോസഫിനെതിരെ കോളേജ് അധികൃതര്‍ കുറ്റപത്രം നൽകിയതോടെയായിരുന്നു സര്‍വകലാശാല സര്‍വീസിൽ നിന്ന് പിരിച്ചു വിട്ടത്. ഇതിനെതിരെ അദ്ദേഹം സര്‍വകലാശാല ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു.
ഭര്‍ത്താവിനെതിരായ ആക്രമണവും കേസിൻ്റെ സമ്മര്‍ദ്ദങ്ങളും മൂലം മാനസികനില താറുമാറായ ഭാര്യ സലോമി 2014 മാര്‍ച്ച് 19ന് ആത്മഹത്യ ചെയ്തു. ഇതോടെ ടിജെ ജോസഫിന് അനുകൂലമായ ജനവികാരവും ശക്തിപ്പെട്ടു. മാര്‍ച്ച് 24ന് അദ്ദേഹത്തെ സര്‍വീസിൽ തിരിച്ചെടുത്തു കൊണ്ട് കോളേജ് അധികൃതര്‍ ഉത്തരവിറക്കി. ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹം സര്‍വീസിൽ നിന്നു വിരമിക്കുകയും ചെയ്തു.
Also Read: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച നിലയിൽ; മത്തായിയുടെ ദുരൂഹ മരണത്തിന് 2 വയസ്, സിബിഐ റിപ്പോർട്ടിലും നടപടിയില്ല
കേരളസമൂഹത്തെ പിടിച്ചു കുലുക്കിയ 'കൈവെട്ട് സംഭവം' കഴിഞ്ഞ് 10 വര്‍ഷത്തിനു ശേഷം 2020ലാണ് ടിജെ ജോസഫ് ഡിസി ബുക്സ് വഴി തന്റെ ആത്മകഥ പുറത്തിറക്കുന്നത്. ഇതോടെ മതസഹിഷ്ണുതയും ഭീകരവാദവും സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തിൽ സജീവമായി. തനിക്കെതിരെ മതഭീകരര്‍ നടത്തിയ ആക്രമണത്തെക്കാള്‍ ഉപരി തനിക്ക് വേദനയുളവാക്കിയത് താൻ ജോലി ചെയ്ത സ്ഥാപനവും സഭയും തന്നെ കൈവിട്ടതാണെന്നായിരുന്നു ടിജെ ജോസഫ് പറഞ്ഞത്.
"ഇസ്ലാമിക മതഭീകരര്‍ എന്നെ ഒരിക്കൽ മാത്രമേ ആക്രമിച്ചിട്ടുള്ളൂ. ഞാൻ പ്രതിനിധാനം ചെയ്യുന്ന ക്രിസ്ത്യൻ സഭാവിഭാഗം എന്നെ ഒറ്റപ്പെടുത്തിക്കൊണ്ടും കൃത്യമായ ഒരു കാരണവും ബോധിപ്പിക്കാതെ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടും എൻ്റെ ജീവിതം നശിപ്പിച്ചു. ഈ ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയും താങ്ങാൻ കഴിയാതെ എൻ്റെ ഭാര്യ ആത്മഹത്യ ചെയ്തു." പുസ്തകം പുറത്തിറക്കിയതിനു ശേഷം ഹഫ് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ ടിജെ ജോസഫ് പറഞ്ഞു. ക്രിസ്ത്യൻ മതാന്ധതയുടെ ജീവിക്കുന്ന രക്തസാക്ഷി എന്നാണ് ടിജെ ജോസഫ് സ്വയം വിശേഷിപ്പിക്കുന്നത്. തന്നെ ആക്രമിച്ച മുസ്ലീം വിഭാഗത്തോട് നേരിട്ട് ഇടപെടാൻ മടിച്ച സഭ തന്നെ ബലിയാടാക്കുകയായിരുന്നു എന്നും ടിജെ ജോസഫ് ചൂണ്ടിക്കാട്ടുന്നു.
ഇടതുകൈ കൊണ്ട് എഴുതിയ പുസ്തകം
ആക്രമണത്തിനു ശേഷം തുന്നിച്ചേര്‍ത്തെങ്കിലും ടിജെ ജോസഫിൻ്റെ വലതുകൈയ്ക്ക് പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുണ്ട്. തൻ്റെ ഇടതുകൈ കൊണ്ടാണ് അദ്ദേഹം 431 പേജുള്ള പുസ്തകം എഴുതി പൂർത്തിയാക്കിയത്. വിവാദമായ സംഭവവും തനിക്കെതിരെയുണ്ടായ ആക്രമണവും ജീവിതത്തിലെ പ്രതിസന്ധികളും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു.
Also Read: പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; 13 കാരന് ദാരുണാന്ത്യം, മുത്തച്ഛന് പരിക്ക്
തുടക്കത്തിൽ പിന്തുണച്ചെങ്കിലും പിന്നീട് സഭയും കൈവിട്ടെന്നാണ് ജോസഫ് മാഷ് പറയുന്നത്. വിവാദം അവസാനിച്ച ശേഷവും ടിജെ ജോസഫുമായി ബന്ധം തുടരാൻ അവർ തയ്യാറായില്ല. "വലിയ ഇസ്ലാം വിരുദ്ധനായ ഒരു തീവ്രവാദിയായി സഭ എന്നെ ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. അവര്‍ എന്നെ ഒറ്റപ്പെടുത്തി. വൈദികരും വിശ്വാസികളും എന്നെ സന്ദര്‍ശിക്കുന്നതും സഹായിക്കുന്നതും അവര്‍ വിലക്കി. അവിടെയാണ് എൻ്റെ ജീവിതത്തെ ബാധിച്ച പ്രതിസന്ധി തുടങ്ങുന്നും." ജോസഫ് മഷ് പറയുന്നു.