തിരുവനന്തപുരം: നീണ്ട അവധിക്കാലത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം ഒന്നാം ക്ലാസിലേയ്ക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ നിര്‍വഹിക്കും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലുള്ള പ്രതിഷേധസൂചനകമായി ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ ഇന്ന് കറുത്ത ബാഡ്ജണിഞ്ഞാണ് സ്കൂളിലെത്തുക. പാഠപുസ്തകങ്ങളും ഡിജിറ്റൽ ക്ലാസ് മുറികളും യൂണിഫോമുമായി സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേയ്ക്കുള്ള പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണം ഈ വര്‍ഷവും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം ക്ലാസ് മുതൽ പ്രന്ത്രണ്ടാം ക്ലാസ് വരെ ഒരേ ദിവസമാണ് ക്ലാസ് തുടങ്ങുന്നതെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം സ്കൂള്‍ തുറക്കുമ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ വലിയ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഡിജിഇ (ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യൂക്കേഷൻ) യ്ക്ക് കീഴിലേയ്ക്ക് മാറുകയാണ്. ഇതുള്‍പ്പെടെയുള്ള സുപ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. സംസ്ഥാന, ജില്ലാതല പ്രവേശനോത്സവങ്ങള്‍ ബഹിഷ്കരിക്കാൻ അധ്യാപക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം സ്കൂള്‍ തുറക്കുമ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ വലിയ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഡിജിഇ (ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യൂക്കേഷൻ) യ്ക്ക് കീഴിലേയ്ക്ക് മാറുകയാണ്. ഇതുള്‍പ്പെടെയുള്ള സുപ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. സംസ്ഥാന, ജില്ലാതല പ്രവേശനോത്സവങ്ങള്‍ ബഹിഷ്കരിക്കാൻ അധ്യാപക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.