തിരുവനന്തപുരം: സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. 2 മണിക്കാണ് യോഗം. സാമ്പത്തിക വിനിയോഗം കണക്കാക്കാൻ ധനവകുപ്പ് സെക്രട്ടറിയേയും വ്യമസേന പ്രതിനിധിയേയും കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. പൊലീസിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വിഐപികളുടെ യാത്രയ്ക്കുമാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. പത്തുപേർക്ക് യാത്രചെയ്യാൻ കഴിയുന്ന ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനാണ് തീരുമാനം. സ്വകാര്യ കമ്പനിയിൽനിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിട്ടുള്ള ഹെലികോപ്റ്റർ യാത്രകൾ വിവാദമായിരുന്നു. വിഎസ് സർക്കാരിന്റെ കാലത്ത് സമാനമായ രീതിയിൽ ശുപാർശ വന്നെങ്കിലും അന്ന് തള്ളിക്കളഞ്ഞു. ഇപ്പോൾ പോലീസ് ആസ്ഥാനത്തുനിന്നാണ് ഇത്തരമൊരു ശുപാർശകൾ ഉയർന്നുവന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും പ്രകൃതി ക്ഷോഭസമയത്തും അടിയന്തര സേവനങ്ങൾക്കും ഉപയോഗിക്കാൻ ഹെലികോപ്റ്റർ വേണമെന്നാണ് ഡിജിപിയുടെ ആവശ്യം. ചിപ്സണ്‍, പവൻഹാസൻസ് കോർപ്പറേഷൻ എന്നീ രണ്ട് കമ്പനികൾ നിലവിൽ പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിട്ടുള്ള ഹെലികോപ്റ്റർ യാത്രകൾ വിവാദമായിരുന്നു. വിഎസ് സർക്കാരിന്റെ കാലത്ത് സമാനമായ രീതിയിൽ ശുപാർശ വന്നെങ്കിലും അന്ന് തള്ളിക്കളഞ്ഞു. ഇപ്പോൾ പോലീസ് ആസ്ഥാനത്തുനിന്നാണ് ഇത്തരമൊരു ശുപാർശകൾ ഉയർന്നുവന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും പ്രകൃതി ക്ഷോഭസമയത്തും അടിയന്തര സേവനങ്ങൾക്കും ഉപയോഗിക്കാൻ ഹെലികോപ്റ്റർ വേണമെന്നാണ് ഡിജിപിയുടെ ആവശ്യം. ചിപ്സണ്‍, പവൻഹാസൻസ് കോർപ്പറേഷൻ എന്നീ രണ്ട് കമ്പനികൾ നിലവിൽ പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.