തിരുവനന്തപുരം: കൊച്ചി മെട്രോ തൂണിലെ ചെരിവ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. പത്തടിപ്പാലത്ത് മെട്രോ തൂണിലുണ്ടായ ചെരിവിനു കാരണം പൈലിങിലെ അപാകതയാണെന്ന് കെഎംആര്‍എൽ കണ്ടെത്തിയതിനു പിന്നാലെയാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. തകരാര്‍ സംബന്ധിച്ച് കൊച്ചി മെട്രോ ലിമിറ്റഡ് നല്കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തുള്ള 347-ാം നമ്പര്‍ തൂണിലാണ് തകരാറു കണ്ടെത്തിയത്. ട്രാക്കും ട്രാക്ക് ഘടിപ്പിച്ചിട്ടുള്ള വയഡക്ടും തമ്മിൽ 9 മില്ലിമീറ്ററോളം വിടവ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. തൂണിനും മണ്ണിനു മുകളിലുള്ള മറ്റു ഭാഗങ്ങള്‍ക്കും തകരാറില്ലെന്നു കണ്ടെത്തിയതോടെയാണ് സംശയം പൈലിങിലേയ്ക്ക് നീണ്ടത്. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട പരിശോധനയ്ക്ക് ഒടുവിൽ പൈലിങ് മണ്ണിനടിയിൽ ഉറപ്പുള്ള ഭാഗത്ത് എത്തിയിട്ടില്ലെന്നു കണ്ടെത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ കരാറുകാരായ എൽ ആൻ്റ് ടിയുടെ സാഹയത്തോടെ തൂണ് ബലപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് മെട്രോ ഏജൻസി.
Also Read: 'അവര്‍ക്ക് സ്വതന്ത്രമായ വിദേശനയമുണ്ട്, നമുക്കും വേണം': ഇന്ത്യയെ പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
എന്നാൽ നിര്‍മാണത്തിലെ ഗുരുതര പിഴവ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാതെ അന്വേഷണം കെഎംആര്എലിലും മേൽനോട്ട ചുമതലയുള്ള ഡിഎംആര്‍സിയിലും മാത്രമായി ഒതുക്കി നിര്‍ത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമീപത്തെ തൂണുകള്‍ക്കും തകരാറുണ്ടോ എന്നു പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരു ഏജൻസിയെ നിയോഗിച്ച് പരിശോധന നടത്താൻ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
തകരാറുള്ള തൂണിൻ്റെ ബലപ്പെടുത്തൽ ജോലികള്‍ ഇന്ന് ആരംഭിച്ചേക്കും. നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുന്നതോടെ ഉത്തരവാദിത്തം അവസാനിക്കുന്ന രീതിയിലാണ് നിര്‍മാണ കമ്പനിയുമായുള്ള മെട്രോ ഏജൻസിയുടെ കരാര്‍. എന്നാൽ അറ്റകുറ്റപ്പണിയ്ക്കുള്ള ചെലവ് വഹിക്കാമെന്നാണ് കരാറുകാരായ എൽ ആൻ്റ് ടിയുടെ നിലപാട്. ഡിഎംആര്‍സി, എയ്ജിസ്, കെഎംആര്‍എൽ എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
Also Read: യൂറോപ്പിലെ ഏറ്റവും വലിയ ഉരുക്ക് ശാല തകർത്ത് റഷ്യ; 14,700 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്
തൂണിൻ്റെ ബലക്ഷയം കണ്ടെത്തിയതിനു പിന്നാലെ ചെരിവുള്ള വശത്തെ ട്രാക്കിലൂടെയുള്ള മെട്രോ ട്രെയിൻ ഗതാഗതം നിയന്ത്രിച്ചിരുന്നു. മെട്രോ സര്‍വീസിനെ ബാധിക്കാത്ത വിധം നിര്‍മാണം നടത്താനും മഴക്കാലത്തിനു മുൻപ് പൂര്‍ത്തിയാക്കാനുമാണ് നീക്കം.
മെട്രോ തൂണിൻ്റെ നിര്‍മാണത്തിൽ പിഴവ് പറ്റിയതായി ഡിഎംആര്‍സി മുൻ ചെയര്‍മാനും മുഖ്യ ഉപദേശകനുമായി ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. പിഴവ് പറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതിനു വിശദമായ പഠനം ആവശ്യമാണെന്നും ഇത് ഡിഎംആര്‍സി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തടിപ്പാലത്ത് ഭൂനിരപ്പിന് പത്ത് മീറ്റര്‍ താഴെയാണ് പാറയുള്ളത്. എന്നാൽ പൈലിങ് പാറ നിരപ്പിൽ എത്തിയിട്ടില്ലെന്നും പാറയ്ക്കു മുകളിലുള്ള ചെളിയിലാണ് നിൽക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഇതുവരെ കെഎംആര്‍എൽ ഔദ്യോഗിക വിശദീകരണത്തിന് തയ്യാറായിട്ടില്ല.
Also Read: 'അവര്‍ക്ക് സ്വതന്ത്രമായ വിദേശനയമുണ്ട്, നമുക്കും വേണം': ഇന്ത്യയെ പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
എന്നാൽ നിര്‍മാണത്തിലെ ഗുരുതര പിഴവ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാതെ അന്വേഷണം കെഎംആര്എലിലും മേൽനോട്ട ചുമതലയുള്ള ഡിഎംആര്‍സിയിലും മാത്രമായി ഒതുക്കി നിര്‍ത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമീപത്തെ തൂണുകള്‍ക്കും തകരാറുണ്ടോ എന്നു പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരു ഏജൻസിയെ നിയോഗിച്ച് പരിശോധന നടത്താൻ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
തകരാറുള്ള തൂണിൻ്റെ ബലപ്പെടുത്തൽ ജോലികള്‍ ഇന്ന് ആരംഭിച്ചേക്കും. നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുന്നതോടെ ഉത്തരവാദിത്തം അവസാനിക്കുന്ന രീതിയിലാണ് നിര്‍മാണ കമ്പനിയുമായുള്ള മെട്രോ ഏജൻസിയുടെ കരാര്‍. എന്നാൽ അറ്റകുറ്റപ്പണിയ്ക്കുള്ള ചെലവ് വഹിക്കാമെന്നാണ് കരാറുകാരായ എൽ ആൻ്റ് ടിയുടെ നിലപാട്. ഡിഎംആര്‍സി, എയ്ജിസ്, കെഎംആര്‍എൽ എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
Also Read: യൂറോപ്പിലെ ഏറ്റവും വലിയ ഉരുക്ക് ശാല തകർത്ത് റഷ്യ; 14,700 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്
തൂണിൻ്റെ ബലക്ഷയം കണ്ടെത്തിയതിനു പിന്നാലെ ചെരിവുള്ള വശത്തെ ട്രാക്കിലൂടെയുള്ള മെട്രോ ട്രെയിൻ ഗതാഗതം നിയന്ത്രിച്ചിരുന്നു. മെട്രോ സര്‍വീസിനെ ബാധിക്കാത്ത വിധം നിര്‍മാണം നടത്താനും മഴക്കാലത്തിനു മുൻപ് പൂര്‍ത്തിയാക്കാനുമാണ് നീക്കം.
മെട്രോ തൂണിൻ്റെ നിര്‍മാണത്തിൽ പിഴവ് പറ്റിയതായി ഡിഎംആര്‍സി മുൻ ചെയര്‍മാനും മുഖ്യ ഉപദേശകനുമായി ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. പിഴവ് പറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതിനു വിശദമായ പഠനം ആവശ്യമാണെന്നും ഇത് ഡിഎംആര്‍സി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തടിപ്പാലത്ത് ഭൂനിരപ്പിന് പത്ത് മീറ്റര്‍ താഴെയാണ് പാറയുള്ളത്. എന്നാൽ പൈലിങ് പാറ നിരപ്പിൽ എത്തിയിട്ടില്ലെന്നും പാറയ്ക്കു മുകളിലുള്ള ചെളിയിലാണ് നിൽക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഇതുവരെ കെഎംആര്‍എൽ ഔദ്യോഗിക വിശദീകരണത്തിന് തയ്യാറായിട്ടില്ല.