തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സർവേ ഡയറക്ടർ ചുമതലയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സ്ഥാനമോ പദവിയോ നോക്കില്ല, തെറ്റ് ചെയ്തത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രസ്താവിച്ചിരുന്നു. ശ്രീറാം മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കർശന നടപടിയെടുക്കാൻ തീരുമാനിച്ചത്.
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് എം.കെ ബഷീറാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. റിമാൻഡിലായ ഉദ്യോഗസ്ഥനെ 24 മണിക്കൂറിനകം സസ്‌പെൻഡ് ചെയ്യണമെന്നാണ് സിവിൽ സർവീസ് ചട്ടം. ശ്രീറാമിനെതിരായ പോലീസ് നടപടി വൈകിയത് ഏറെ വിമർശനം ഉയർത്തിയിരുന്നു. അതിനിടെ, ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് രക്ത പരിശോധനാ ഫലം പുറത്ത് വന്നു. ഇത് ശ്രീറാമിനെതിരായ കുറ്റങ്ങളുടെ കാഠിന്യം കുറച്ചേക്കുമെന്നാണ് സൂചന.
Read More: ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്
അപകടം നടന്ന് ഒമ്പത് മണിക്കൂറോളം കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തപരിശോധനക്ക് പോലീസ് തയ്യാറായത്. സമയം വൈകും തോറും രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയും. രക്തപരിശോധനാ ഫലത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രമാകും ശ്രീറാമിനെതിരായ കുറ്റം. ഇത് സ്റ്റേഷൻ ജാമ്യം ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്.
കേസിലെ നിർണായകമായ റിപ്പോർട്ടാണ് അൽപം മുൻപ് പുറത്ത് വന്നത്. റിമാൻഡിലായിട്ടും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശ്രീറാമിനെ ഇന്നലെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതെ സമയം, രക്ത പരിശോധന വൈകിയത് കൊണ്ട് മാത്രം ശ്രീറാമിന്റെ മേലുള്ള കുറ്റം ഇല്ലാതാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അത് കൊണ്ട് മാത്രം ശ്രീറാം രക്ഷപ്പെടില്ല. ദൃക്‌സാക്ഷികളുടെയും ഡോക്ടറുടെയും മൊഴികൾ പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശ്രീറാം വെങ്കിട്ടരാമന്‍ ഐസിയുവില്‍; പുറമെ പരിക്കില്ലെന്ന് ആശുപത്രി
തിരുവനന്തപുരം മ്യൂസിയം ക്രൈം പോലീസ് അടക്കമുള്ളവർക്ക് കേസ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച ഉണ്ടായി. എന്നാൽ, ശ്രീറാമിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീറാമിന്റെ ജാമ്യാപേക്ഷയിൽ നാളെ കോടതി വാദം കേൾക്കും.
അതെ സമയം, ശ്രീറാമിന്റെ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനും മെഡിക്കൽ കോളജിലെ സെല്ലിൽ പാർപ്പിക്കണോ അതോ ജയിലിലേക്ക് മാറ്റണോ എന്നീ കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കും.
14 ദിവസത്തേക്കാണ് ശ്രീറാമിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അതിനിടെ, മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി ചർച്ച ചെയ്തതിനെ തുടർന്ന് ശ്രീറാമിന് മെഡിക്കൽ കോളജിൽ പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ല എന്ന് തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. സാധാരണ രോഗികൾക്ക് ലഭിക്കുന്ന പരിഗണന മാത്രമേ ശ്രീറാമിന് ലഭിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് എം.കെ ബഷീറാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. റിമാൻഡിലായ ഉദ്യോഗസ്ഥനെ 24 മണിക്കൂറിനകം സസ്‌പെൻഡ് ചെയ്യണമെന്നാണ് സിവിൽ സർവീസ് ചട്ടം. ശ്രീറാമിനെതിരായ പോലീസ് നടപടി വൈകിയത് ഏറെ വിമർശനം ഉയർത്തിയിരുന്നു. അതിനിടെ, ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് രക്ത പരിശോധനാ ഫലം പുറത്ത് വന്നു. ഇത് ശ്രീറാമിനെതിരായ കുറ്റങ്ങളുടെ കാഠിന്യം കുറച്ചേക്കുമെന്നാണ് സൂചന.
Read More: ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്
അപകടം നടന്ന് ഒമ്പത് മണിക്കൂറോളം കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തപരിശോധനക്ക് പോലീസ് തയ്യാറായത്. സമയം വൈകും തോറും രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയും. രക്തപരിശോധനാ ഫലത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രമാകും ശ്രീറാമിനെതിരായ കുറ്റം. ഇത് സ്റ്റേഷൻ ജാമ്യം ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്.
കേസിലെ നിർണായകമായ റിപ്പോർട്ടാണ് അൽപം മുൻപ് പുറത്ത് വന്നത്. റിമാൻഡിലായിട്ടും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശ്രീറാമിനെ ഇന്നലെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതെ സമയം, രക്ത പരിശോധന വൈകിയത് കൊണ്ട് മാത്രം ശ്രീറാമിന്റെ മേലുള്ള കുറ്റം ഇല്ലാതാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അത് കൊണ്ട് മാത്രം ശ്രീറാം രക്ഷപ്പെടില്ല. ദൃക്‌സാക്ഷികളുടെയും ഡോക്ടറുടെയും മൊഴികൾ പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശ്രീറാം വെങ്കിട്ടരാമന്‍ ഐസിയുവില്‍; പുറമെ പരിക്കില്ലെന്ന് ആശുപത്രി
തിരുവനന്തപുരം മ്യൂസിയം ക്രൈം പോലീസ് അടക്കമുള്ളവർക്ക് കേസ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച ഉണ്ടായി. എന്നാൽ, ശ്രീറാമിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീറാമിന്റെ ജാമ്യാപേക്ഷയിൽ നാളെ കോടതി വാദം കേൾക്കും.
അതെ സമയം, ശ്രീറാമിന്റെ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനും മെഡിക്കൽ കോളജിലെ സെല്ലിൽ പാർപ്പിക്കണോ അതോ ജയിലിലേക്ക് മാറ്റണോ എന്നീ കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കും.
14 ദിവസത്തേക്കാണ് ശ്രീറാമിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അതിനിടെ, മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി ചർച്ച ചെയ്തതിനെ തുടർന്ന് ശ്രീറാമിന് മെഡിക്കൽ കോളജിൽ പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ല എന്ന് തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. സാധാരണ രോഗികൾക്ക് ലഭിക്കുന്ന പരിഗണന മാത്രമേ ശ്രീറാമിന് ലഭിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.