തൃശ്ശൂര്‍: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗാതഗതം താറുമാറായി. നിലവില്‍ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇന്ന് ഈ വഴി കടന്നുപോകേണ്ട ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര തടസ്സപ്പെട്ടവര്‍ക്കായി ഒരു സ്പെഷല്‍ ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍നിന്ന് തെക്കോട്ട് പുറപ്പെടുന്നുണ്ട്
ബോഗികള്‍ പാളത്തില്‍നിന്ന് മാറ്റി പാളം പൂര്‍വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരിയാണ്.
എറണാകുളത്തുനിന്ന് അങ്കമാലി-തൃശ്ശൂര്‍-കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി. ഈ ദിശയിലേക്കുള്ള തീവണ്ടി ഗതാഗതം പത്ത് മണിക്കൂറിന് ശേഷം മാത്രമേ പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം.
രാവിലെ 3.30ന് പോകേണ്ടിയിന്ന ചെന്നൈ-എഗ്മോര്‍ ട്രയിന്‍ അപകടത്തെ തുടര്‍ന്ന് കാന്‍സല്‍ ചെയ്തു. തുടര്‍ന്ന് പോകേണ്ടിയിരുന്ന ധന്‍ബാദ് എക്സപ്രസ്, നിലമ്പൂർ പാസ്സഞ്ചര്‍, എറണാകുളം ഗുരുവായൂര്‍ പാസഞ്ചർ തുടങ്ങിയവയും കാന്‍സല്‍ ചെയ്തു. തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന വേണാട് എക്സ്പ്രസ് (16302), ജനശതാബ്ദി എക്സ്പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും
എറണാകുളത്തുനിന്ന് അങ്കമാലി-തൃശ്ശൂര്‍-കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി. ഈ ദിശയിലേക്കുള്ള തീവണ്ടി ഗതാഗതം പത്ത് മണിക്കൂറിന് ശേഷം മാത്രമേ പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം.
രാവിലെ 3.30ന് പോകേണ്ടിയിന്ന ചെന്നൈ-എഗ്മോര്‍ ട്രയിന്‍ അപകടത്തെ തുടര്‍ന്ന് കാന്‍സല്‍ ചെയ്തു. തുടര്‍ന്ന് പോകേണ്ടിയിരുന്ന ധന്‍ബാദ് എക്സപ്രസ്, നിലമ്പൂർ പാസ്സഞ്ചര്‍, എറണാകുളം ഗുരുവായൂര്‍ പാസഞ്ചർ തുടങ്ങിയവയും കാന്‍സല്‍ ചെയ്തു. തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന വേണാട് എക്സ്പ്രസ് (16302), ജനശതാബ്ദി എക്സ്പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും