തിരുവനന്തപുരം: സംസ്ഥാനത്ത് മഴയില്ലാത്ത അവസ്ഥ തുടര്‍ന്നാൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ ജലം മാത്രമാണുള്ളതെന്നും ഈ അവസ്ഥ തുടര്‍ന്നാൽ ലോഡ്ഷെഡിങ് വേണ്ടിവന്നേക്കുമെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്. നിലവിൽ ഡാമുകളിൽ ശേഷിക്കുന്ന വെള്ളം ഒന്നരയാഴ്ചത്തേയ്ക്കുള്ള വൈദ്യുതോത്പാദനത്തിന് മാത്രമേ തികയൂ. ജൂൺ മാസത്തെ മഴ ലഭ്യതയിൽ 33 ശതമാനത്തിന്റെ കുറവുണ്ടായെന്നും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
ജൂലൈ രണ്ടാമത്തെ ആഴ്ചയോടെ മാത്രമേ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളൂ എന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ഇടവപ്പാതിയുടെ ആദ്യമാസം 35 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മഴക്കുറവ് ഏറ്റവും രൂക്ഷമായ വയനാട് ജില്ലയിൽ 55 ശതമാനമാണ് മഴ കുറഞ്ഞത്. 541 മില്ലിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 241 മില്ലിമീറ്റര്‍ മാത്രം മഴ ലഭിച്ചത് വയനാട്ടിലെ കാര്‍ഷിക രംഗത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇടുക്കിയിൽ 48 ശതമാനവും തൃശ്ശൂരിൽ 40 ശതമാനവും പത്തനംതിട്ടയിൽ 38 ശതമാനവുമാണ് മഴ കുറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രളയത്തിന് കാരണമായ അതിവര്‍ഷം പെയ്തിറങ്ങിയ ജില്ലകളാണ് ഇത്തവണ മഴലഭ്യതയിൽ പിന്നിൽ.
ജൂലൈ നാലാം തീയതിയ്ക്ക് ശേഷം ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്ദ്ദമുണ്ടാകുന്നതോടെ മൺസൂൺ കൂടുത. ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ന്യൂനമര്‍ദ്ദങ്ങള്‍ ഉണ്ടാകാത്തതും പസഫിക് സമുദ്രത്തിലെ എൽനിനോയുടെ സാന്നിദ്ധ്യവുമാണ് കാലവര്‍ഷം ദുര്‍ബലമാക്കുന്നതെന്നാണ് ശാസ്ത്രജ്ഞൻമാര് പറയുന്നത്. ജൂൺ മാസത്തിൽ മഴ കുറഞ്ഞാലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ജൂലൈ രണ്ടാമത്തെ ആഴ്ചയോടെ മാത്രമേ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളൂ എന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ഇടവപ്പാതിയുടെ ആദ്യമാസം 35 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മഴക്കുറവ് ഏറ്റവും രൂക്ഷമായ വയനാട് ജില്ലയിൽ 55 ശതമാനമാണ് മഴ കുറഞ്ഞത്. 541 മില്ലിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 241 മില്ലിമീറ്റര്‍ മാത്രം മഴ ലഭിച്ചത് വയനാട്ടിലെ കാര്‍ഷിക രംഗത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇടുക്കിയിൽ 48 ശതമാനവും തൃശ്ശൂരിൽ 40 ശതമാനവും പത്തനംതിട്ടയിൽ 38 ശതമാനവുമാണ് മഴ കുറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രളയത്തിന് കാരണമായ അതിവര്‍ഷം പെയ്തിറങ്ങിയ ജില്ലകളാണ് ഇത്തവണ മഴലഭ്യതയിൽ പിന്നിൽ.
ജൂലൈ നാലാം തീയതിയ്ക്ക് ശേഷം ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്ദ്ദമുണ്ടാകുന്നതോടെ മൺസൂൺ കൂടുത. ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ന്യൂനമര്‍ദ്ദങ്ങള്‍ ഉണ്ടാകാത്തതും പസഫിക് സമുദ്രത്തിലെ എൽനിനോയുടെ സാന്നിദ്ധ്യവുമാണ് കാലവര്‍ഷം ദുര്‍ബലമാക്കുന്നതെന്നാണ് ശാസ്ത്രജ്ഞൻമാര് പറയുന്നത്. ജൂൺ മാസത്തിൽ മഴ കുറഞ്ഞാലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം.