ആപ്പ്ജില്ല

സ്ത്രീകളുടെ ശരീരത്തില്‍ കയറിപ്പിടിക്കുന്നവരെ ചെറുക്കാന്‍ ജപ്പാനില്‍ 'ചിക്കനെ കൊല്ലല്‍'

ജപ്പാനില്‍ നടക്കുന്ന ഈ മാറ്റങ്ങള്‍ കേരളത്തിലെ സ്ത്രീകളും പോലീസും ശ്രദ്ധിക്കേണ്ടതാണ്. ഇത് കേരളത്തിലും പ്രാവര്‍ത്തികമാക്കണം. ഒരു പരിധിവരെ ലൈംഗീകാതിക്രമങ്ങള്‍ ഇല്ലാതാക്കാം.

Samayam Malayalam 4 Nov 2019, 3:46 pm
പൊതുനിരത്തുകളിലും ബസുകളിലും ട്രെയിനിലും സ്ത്രീകളുടെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ പിടിക്കുക എന്നത് കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഒരു വൈകൃതമാണ്. എന്നാല്‍, ഈ വൈകൃതങ്ങളെ ചെറുക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് യുഎന്‍ പരിസ്ഥിതി പദ്ധതിയുടെ ദുരന്ത അപകടാ സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി. ജപ്പാനില്‍ പരീക്ഷിച്ച ഇത്തരം മാര്‍ഗ്ഗങ്ങള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കാമെന്ന് നിര്‍ദേശിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam Sexual Assualts



ജപ്പാനില്‍ ചിക്കനെ കൊല്ലുന്നതെങ്ങനെ? എന്ന തലക്കെട്ടോടു കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്. 'പൊതുവില്‍ ഒരു ആധുനിക സമൂഹമായ ജപ്പാനില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചെറുപ്പത്തിലേ അടുത്തിടപഴകുന്നു, സ്വന്തം പങ്കാളിയെ കണ്ടുപിടിക്കുന്നു. പക്ഷെ, തിരക്കുള്ള ജപ്പാനിലെ ട്രെയിനുകളില്‍ സ്ത്രീകളെ കയറിപിടിക്കുന്നത് പതിറ്റാണ്ടുകളായിട്ടുള്ള ഒരു ജാപ്പനീസ് പ്രശ്‌നമാണ്. ജപ്പാനില്‍ chikan എന്നാണ് ഈ പ്രവര്‍ത്തിയുടെ പേര്. ഇതിന്റെ ഇരയാകാത്ത സ്ത്രീകള്‍ ജപ്പാനിനില്ല എന്നുതന്നെ പറയാം. ഇന്നത്തെ കേരളത്തെപ്പോലെ അവിടുത്തെ സ്ത്രീകളും ഇതിനെ അവഗണിക്കാന്‍ പഠിക്കുകയായിരുന്നു പതിവ്.

Also Read: 2050 ഓടെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; ഭീഷണി നേരിടുന്നത് ഈയിടങ്ങളില്‍

2015 ല്‍ ഒരു സ്‌കൂള്‍ കുട്ടി ചെറുതെങ്കിലും വിപ്ലവകരമായ ഒരു കാര്യം ചെയ്തു. ഒരു ദിവസം സ്‌കൂളില്‍ പോയപ്പോള്‍ സ്‌കൂള്‍ ബാഗില്‍ ഒരു ബോര്‍ഡ് എഴുതി വച്ചു. 'Groping is a crime, I will not cry myself to sleep'
പിടിക്കാന്‍ വന്നവര്‍ക്ക് കാര്യം മനസ്സിലായി. ആരും ആ കുട്ടിയെ ഉപദ്രവിച്ചില്ല. ഇതിന്റെ സാധ്യത മനസ്സിലാക്കിയ ഒരു ജാപ്പനീസ് വീട്ടമ്മ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതേ കാര്യം എഴുതിയ ഒരു ബാഡ്ജ് ഉണ്ടാക്കി. ഇത് ധരിച്ചു പുറത്തിറങ്ങിയ തൊണ്ണൂറ്റിയഞ്ചു ശതമാനം സ്ത്രീകളുടെ നേരെയും കയറിപ്പിടിക്കാനുള്ള ശ്രമമുണ്ടായില്ല', മുരളി തുമ്മാരുകുടി പറയുന്നു.

എന്നാല്‍, 'ഇതിലും രസകരമായ മറ്റൊരു കണ്ടുപിടിത്തവും ജപ്പാന്‍കാര്‍ നടത്തി. ശരീരത്തില്‍ കയറിപ്പിടിക്കാന്‍ വരുന്നവരുടെ നേരെ ഇന്‍വിസിബിള്‍ ആയ മഷി പ്രയോഗിക്കുക. അതിനുശേഷം അള്‍ട്രാവയലറ്റ് ലൈറ്റടിച്ചാല്‍ മഷി തെളിഞ്ഞു വരും. ബസിറങ്ങി ഡീസന്റായി വരുന്ന ആളുകളെ വിമാനത്താവളത്തിലെ പോലെ ഒരു സ്‌കാനറിലൂടെ കടത്തിവിട്ടാല്‍ ചിക്കന്‍ വര്‍ക്കിന് പോകുന്നവര്‍ക്ക് ഗോതമ്പുണ്ട തിന്നാം', കുറിപ്പില്‍ വ്യക്തമാക്കുന്നു.

'ജപ്പാനില്‍ നടക്കുന്ന ഈ മാറ്റങ്ങള്‍ കേരളത്തിലെ സ്ത്രീകളും പോലീസും ശ്രദ്ധിക്കേണ്ടതാണ്. മുന്‍പ് പറഞ്ഞത് പോലെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ ദിവസേന എന്ന പോലെ ഇത്തരം കടന്നുകയറ്റങ്ങള്‍ സഹിക്കേണ്ടി വരുന്നു എന്നത് നമ്മെ ശരിക്ക് നാണിപ്പിക്കേണ്ടതാണ്. പോലീസും സാങ്കേതിക വിദഗ്ദ്ധരും സ്ത്രീകളും ഒത്തു ശ്രമിച്ചാല്‍ ജപ്പാനിലെ പോലെ ഈ വിഷയത്തില്‍ നമുക്കും വലിയ മാറ്റങ്ങളുണ്ടാക്കാം', അദ്ദേഹം നിര്‍ദേശിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്