കാഠ്‍മണ്ഡു: കൈലാസ - മാനസരോവര തീര്‍ത്ഥാടനത്തിന് പോയ മലയാളിവനിത മടക്കയാത്രയ്ക്കിടെ മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശിനി കിടങ്ങഴി മനയ്ക്കൽ ലീല എം എൻ (56) ആണ് നേപ്പാളിലെ ഹുംല ജില്ലയിലെ സിമികോട്ടിൽ വെച്ച് മരിച്ചത്. രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതാണ് മരണകാരണം.
മൃതദേഹം സിമികോട്ട് വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ മൂലം മൃതദേഹം എന്നു നാട്ടിലെത്തിക്കാനാകും എന്ന് വ്യക്തമല്ല. ലീലയുടെ ഭര്‍ത്താവ് സേതുമാധവനും തീര്‍ഥാടകസംഘത്തിലുണ്ട്.
വ്യോമഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് 40 ഇന്ത്യക്കാരടക്കം നാനൂറോളം യാത്രക്കാര്‍ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. നൂറുകണക്കിന് ഇന്ത്യൻ തീര്‍ഥാടകരാണ് ഹുംല നേപ്പാള്‍ഗുഞ്ച് വഴി പ്രതിവര്‍ഷം മാനസരോവരത്തിലേയ്ക്ക് പോകുന്നത്.
അതേസമയം, കുടുങ്ങിപ്പോയ തീര്‍ഥാടകരെ രക്ഷപെടുത്താൻ ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിശേധകാര്യമന്ത്രി സുഷമാസ്വരാജിന് കത്തയച്ചു.
മൃതദേഹം സിമികോട്ട് വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ മൂലം മൃതദേഹം എന്നു നാട്ടിലെത്തിക്കാനാകും എന്ന് വ്യക്തമല്ല. ലീലയുടെ ഭര്‍ത്താവ് സേതുമാധവനും തീര്‍ഥാടകസംഘത്തിലുണ്ട്.
വ്യോമഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് 40 ഇന്ത്യക്കാരടക്കം നാനൂറോളം യാത്രക്കാര്‍ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. നൂറുകണക്കിന് ഇന്ത്യൻ തീര്‍ഥാടകരാണ് ഹുംല നേപ്പാള്‍ഗുഞ്ച് വഴി പ്രതിവര്‍ഷം മാനസരോവരത്തിലേയ്ക്ക് പോകുന്നത്.
അതേസമയം, കുടുങ്ങിപ്പോയ തീര്‍ഥാടകരെ രക്ഷപെടുത്താൻ ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിശേധകാര്യമന്ത്രി സുഷമാസ്വരാജിന് കത്തയച്ചു.