ആപ്പ്ജില്ല

മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ഭാര്യയുടെ പരാതി

ഇസ്ലാമിക് സ്റ്റേറ്റിന് ലൈംഗിക അടിമയായി വില്‍ക്കാൻ കടത്തിയെന്ന്...

TNN 12 Jan 2018, 4:58 pm
കൊച്ചി: നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം കഴിച്ച് മലയാളി യുവതിയെ ഇസ്ലാമിക് സ്റ്റേറ്റിന് വില്‍ക്കാന്‍ ശ്രമിച്ചെന്ന് പരാതി. എറണാകുളം പറവൂര്‍ ആണ് സംഭവം. 24 വയസുള്ള യുവതിയാണ് പരാതിക്കാരി. പ്രണയ വിവാഹം ചെയ്‍ത ഭര്‍ത്താവ് ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിച്ച് മതംമാറ്റി സൗദി അറേബ്യയിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്ന് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നും യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
Samayam Malayalam kerala woman says she was forcibly converted and send to syria
മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ഭാര്യയുടെ പരാതി


ഫവാസ് ജമാല്‍, മൊഹമ്മദ് സിയാദ് എന്നീ രണ്ടുപേരെ പരാതിയില്‍ അറസ്റ്റ് ചെയ്‍തിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ എസ്‍പി എ.വി ജോര്‍ജ് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തോട് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് മൊഹമ്മദ് റിയാസ് (26) ഇനിയും പിടിയിലായിട്ടില്ല. ഇയാള്‍ ജിദ്ദയിലുണ്ടെന്നാണ് വിശ്വസിക്കുന്നത് - ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്‍തു.

മതംമാറ്റാന്‍ കൂട്ടുനിന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായ രണ്ടുപേര്‍. സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ യുവതിയെ എത്തിച്ചശേഷം സിറിയയോട് അടുത്ത സൗദിയുടെ അതിര്‍ത്തിയില്‍ ഒരിടത്ത് താമസിപ്പിച്ചു. ഭര്‍ത്താവിന്‍റെ ഫോണ്‍കോളുകളില്‍ നിന്നാണ് തന്നെ സിറിയയിലേക്ക് കടത്തുമെന്ന വിവരം അറിഞ്ഞതെന്ന് യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ലൈംഗിക അടിമയായി വില്‍ക്കാനാണോ തന്നെ കടത്താന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും അതുപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‍തിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ ഇയാള്‍ ട്രാക്ക് ചെയ്യുകയും ചെയ്‍തു. റിയാസ് ഇല്ലാത്ത സമയത്ത് ടെലഫോണിലൂടെ വീട്ടുകാരെ വിവരം അറിയിച്ച പെണ്‍കുട്ടി, പരിചയക്കാരായ പ്രവാസികളുടെ സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു.

2015ല്‍ ബാംഗ്ലൂരില്‍വച്ചാണ് യുവതി റിയാസിനെ പരിചയപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം ഇവര്‍ വിവാഹിതരുമായി. 2017 ഓഗസ്റ്റില്‍ ആണ് ടൂറിസ്റ്റ് വിസയില്‍ പെണ്‍കുട്ടിയെ ഇയാള്‍ സൗദി അറേബ്യയിലേക്ക് കടത്തിയത്.

സംഭവത്തില്‍ ഗൗരവമുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റുന്ന 'ലൗ ജിഹാദ്' ആണോ നടന്നതെന്ന് പരിശോധിക്കുമെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്