കോട്ടയം: കെവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ ബിജെപിയും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. കെവിന്‍റെ മരണം പോലീസ് അനാസ്ഥയെത്തുടര്‍ന്നാണ് എന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബി.ഡി.ജെ.എസും കേരള കോൺഗ്രസ് എമ്മും സി.എസ്.ഡി.എസും കെ.പി.എം.എസ്. പുന്നല ശ്രീകുമാർ വിഭാഗവും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ സമാധാനപരമായ ഹർത്താലായിരിക്കുമെന്നും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകുകയില്ലെന്നും ഹർത്താൽ പ്രഖ്യാപിക്കവേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ഗാന്ധിനഗർ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയ്യുകയും കോട്ടയം എസ്പിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കെവിൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനു മുന്നിൽ യുവമോര്‍ച്ച, സിഎസ്ഡിഎസ്, എഐവൈഎഫ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
അതേസമയം കെവിന്‍റെ മരണത്തെക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ബി.ഡി.ജെ.എസും കേരള കോൺഗ്രസ് എമ്മും സി.എസ്.ഡി.എസും കെ.പി.എം.എസ്. പുന്നല ശ്രീകുമാർ വിഭാഗവും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ സമാധാനപരമായ ഹർത്താലായിരിക്കുമെന്നും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകുകയില്ലെന്നും ഹർത്താൽ പ്രഖ്യാപിക്കവേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ഗാന്ധിനഗർ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയ്യുകയും കോട്ടയം എസ്പിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കെവിൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനു മുന്നിൽ യുവമോര്‍ച്ച, സിഎസ്ഡിഎസ്, എഐവൈഎഫ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
അതേസമയം കെവിന്‍റെ മരണത്തെക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.