തിരുവനന്തപുരം: മൂന്ന് കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് യുഎൻഎയിൽ നടന്നെന്ന പരാതിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണവും. പണം കൊടുത്ത് നഴ്സിങ് കൗൺസിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് പരാതി. കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. യുഎൻഎ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ നേടി വിജയിച്ചപ്പോൾ തന്നെ സംശയമുയർന്നിരുന്നതായി കെജിഎൻഎ ഭാരവാഹികൾ വ്യക്തമാക്കി. കെജിഎൻഎ ആരോപണങ്ങൾ യുഎൻഎ തള്ളിയില്ല. എന്നാൽ, തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഉത്തരവാദിത്തം വൈസ് പ്രസിഡന്റ് സിബി മുകേഷിനാണെന്ന് ജാസ്മിൻ ഷാ മറുപടി നൽകി. സിബി മുകേഷാണ് കഴിഞ്ഞ ദിവസം യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് രംഗത്തെത്തിയത്.
ബാലറ്റ് പേപ്പർ കൈയ്യിൽ ഉണ്ടെന്നും പണം തന്നാൽ യുഎൻഎ അംഗങ്ങൾ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നുമായിരുന്നു വാഗ്ദാനം. ഇതേ വാഗ്ദാനം ഉന്നയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് കെജിഎൻഎ അംഗങ്ങൾ പറയുന്നു. എന്നാൽ, ഇത്തരത്തിൽ വോട്ട് മരിച്ചത് സിബി മുകേഷ് മാത്രമെന്ന് ജാസ്മിൻ ഷാ ആരോപിച്ചു.
അങ്ങനെയെങ്കിൽ തനിക്കല്ലേ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതെന്ന് സിബി മുകേഷ് മറുപടി നൽകി. പോസ്റ്റൽ ബാലറ്റുകൾ നഴ്സുമാരിൽ നിന്ന് വാങ്ങി യുഎൻഎ അംഗങ്ങൾ തന്നെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.കേരളം ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നൽകി.
ബാലറ്റ് പേപ്പർ കൈയ്യിൽ ഉണ്ടെന്നും പണം തന്നാൽ യുഎൻഎ അംഗങ്ങൾ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നുമായിരുന്നു വാഗ്ദാനം. ഇതേ വാഗ്ദാനം ഉന്നയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് കെജിഎൻഎ അംഗങ്ങൾ പറയുന്നു. എന്നാൽ, ഇത്തരത്തിൽ വോട്ട് മരിച്ചത് സിബി മുകേഷ് മാത്രമെന്ന് ജാസ്മിൻ ഷാ ആരോപിച്ചു.
അങ്ങനെയെങ്കിൽ തനിക്കല്ലേ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതെന്ന് സിബി മുകേഷ് മറുപടി നൽകി. പോസ്റ്റൽ ബാലറ്റുകൾ നഴ്സുമാരിൽ നിന്ന് വാങ്ങി യുഎൻഎ അംഗങ്ങൾ തന്നെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.കേരളം ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നൽകി.