തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ വലിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. ഗതാഗതക്കുരുക്കേറിയ ജംഗ്ഷനുകള്‍ കണ്ടെത്തി ബൈപ്പാസുകള്‍ അടക്കം നിര്‍മിച്ച് ഗതാഗതം സുഗമമാക്കാനുള്ള പദ്ധതിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ തിരക്കേറിയ 20 ജംഗ്ഷനുകൾ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇവിടങ്ങളിലെ കുരുക്കഴിക്കാൻ കിഫ്ബി ഫണ്ടിൽ നിന്ന് 200 കോടി രൂപ നീക്കി വെക്കും. പുതുതായി ആറ് ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കെ റെയിൽ പദ്ധതി: ഭൂമി ഏറ്റെടുക്കാൻ 2000 കോടി, കെഎസ്ആർടിസിക്ക് 1000 കോടി
തിരുവനന്തപുരം അങ്കമാലി എംസി റോഡ് നവീകരണത്തിനും കൊല്ലം ചെങ്കോട്ട റോഡ് വികസനത്തിനുമായി 1500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായ തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കാനായി ആയിരം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഭാവിയിൽ ആറുവരിപ്പാതയായി വികസിപ്പിക്കാവുന്ന തരത്തിലാണ് ഭൂമി ഏറ്റെടുക്കുക.
Also Read: സംരംഭകര്‍ക്ക് രണ്ട് കോടി രൂപ വരെ വായ്പ; വ്യവസായ, എംഎസ്എംഇ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ അറിയാം
അടിസ്ഥാന സൗകര്യമേഖലയ്ക്ക് വലിയ ഊന്നൽ നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ആദ്യ പൂര്‍ണ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. സിൽവര്‍ലൈൻ പദ്ധതിയെ പ്രത്യേകമായി എടുത്തുപറഞ്ഞ ബജറ്റ് പ്രസംഗത്തിനിടെ പദ്ധതിയ്ക്കായി 2000 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
Also Read: കെ റെയിൽ പദ്ധതി: ഭൂമി ഏറ്റെടുക്കാൻ 2000 കോടി, കെഎസ്ആർടിസിക്ക് 1000 കോടി
തിരുവനന്തപുരം അങ്കമാലി എംസി റോഡ് നവീകരണത്തിനും കൊല്ലം ചെങ്കോട്ട റോഡ് വികസനത്തിനുമായി 1500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായ തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കാനായി ആയിരം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഭാവിയിൽ ആറുവരിപ്പാതയായി വികസിപ്പിക്കാവുന്ന തരത്തിലാണ് ഭൂമി ഏറ്റെടുക്കുക.
Also Read: സംരംഭകര്‍ക്ക് രണ്ട് കോടി രൂപ വരെ വായ്പ; വ്യവസായ, എംഎസ്എംഇ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ അറിയാം
അടിസ്ഥാന സൗകര്യമേഖലയ്ക്ക് വലിയ ഊന്നൽ നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ആദ്യ പൂര്‍ണ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. സിൽവര്‍ലൈൻ പദ്ധതിയെ പ്രത്യേകമായി എടുത്തുപറഞ്ഞ ബജറ്റ് പ്രസംഗത്തിനിടെ പദ്ധതിയ്ക്കായി 2000 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.