ആലപ്പുഴ: ദാഹിച്ച് വലഞ്ഞു വരുന്നവർക്ക് ആലപ്പുഴ നഗരത്തിൽ ഒരുകൈത്താങ്. ഈ വേനൽക്കാലത്ത് നഗരത്തിന്‍റെ പലഭാഗങ്ങളിൽ വെള്ളം ഒരുക്കി മാതൃകയാകുകയാണ് ആലപ്പുഴ നിവാസികൾ. അന്താരാഷ്ട്ര ജലദിനത്തിൽ ആലപ്പുഴക്കാരുടെ ഈ സംരംഭത്തിന് പ്രസക്തിയേറെയാണ്. കടയിൽ കയറി പണം നൽകുകയോ ആരുടേയും അനുമതി ചോദിക്കാതെയോ ദഹിക്കുന്നവർക്ക് വെള്ളം കുടിക്കാം. സന്നദ്ധ സംഘടനകളും കട ഉടമകളും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പോർട്ടബിൾ വാട്ടർ കാനുകൾ സ്ഥാപിച്ചിരിക്കുന്നത്.
ആലപ്പുഴ നഗരത്തിലെ മിക്ക കടകൾക്ക് മുൻപിലും ഇവ കാണാം. ബസ് സ്റ്റോപ്പുകളിലും പാതയോരങ്ങളിലും ഹോട്ടലുകളുടെ മുൻപിലുമാണ് സംഭരണികൾ വെച്ചിരിക്കുന്നത്. മാർച്ച് ആദ്യം വേനൽ കടുത്തപ്പോൾ തന്നെ ജല സംഭരണികൾ ആലപ്പുഴയിൽ സ്ഥാപിച്ചു. 'നമുക്ക് ഓരോരുത്തർക്കും കഴിയുന്നത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നു. എവിടെയെങ്കിലും വയ്യാതെ വീണു കിടന്നാൽ, നമുക്ക് ആരായിരിക്കും വെള്ളം തരുന്നതെന്ന് അറിയില്ലല്ലോ' - ജല സംഭരണി സ്ഥപിച്ചവരിൽ ഒരാൾ പറയുന്നു. എന്നാൽ, പേര് വെളിപ്പെടുത്താൻ അദ്ദേഹം താൽപര്യപ്പെട്ടില്ല. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയേണ്ടെന്നും അദ്ദേഹം പറയുന്നു.
ആലപ്പുഴ നഗരത്തിലെ മിക്ക കടകൾക്ക് മുൻപിലും ഇവ കാണാം. ബസ് സ്റ്റോപ്പുകളിലും പാതയോരങ്ങളിലും ഹോട്ടലുകളുടെ മുൻപിലുമാണ് സംഭരണികൾ വെച്ചിരിക്കുന്നത്. മാർച്ച് ആദ്യം വേനൽ കടുത്തപ്പോൾ തന്നെ ജല സംഭരണികൾ ആലപ്പുഴയിൽ സ്ഥാപിച്ചു. 'നമുക്ക് ഓരോരുത്തർക്കും കഴിയുന്നത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നു. എവിടെയെങ്കിലും വയ്യാതെ വീണു കിടന്നാൽ, നമുക്ക് ആരായിരിക്കും വെള്ളം തരുന്നതെന്ന് അറിയില്ലല്ലോ' - ജല സംഭരണി സ്ഥപിച്ചവരിൽ ഒരാൾ പറയുന്നു. എന്നാൽ, പേര് വെളിപ്പെടുത്താൻ അദ്ദേഹം താൽപര്യപ്പെട്ടില്ല. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയേണ്ടെന്നും അദ്ദേഹം പറയുന്നു.