ആപ്പ്ജില്ല

വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ നൽകി ട്വന്റി-20

ആക്രമണം നേരിട്ടിട്ടും വോട്ട് ചെയ്യാൻ ധൈര്യം കാണിച്ചതിനാണ് ആദരം.

Samayam Malayalam 17 Dec 2020, 4:28 pm
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ നൽകി ട്വന്റി-20. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെന്നാരോപിച്ച് സിപിഎം പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് ദമ്പതികൾ ആരോപിക്കുന്നു.
Samayam Malayalam Twenty-20
ദമ്പതികളെ അഭിനന്ദിച്ചപ്പോൾ


ദമ്പതികളെ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാർഡിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ദമ്പതികൾ ആക്രമണം നേരിട്ടത്. പോലീസ് സഹായത്തോടെയാണ് ദമ്പതികൾക്ക് വോട്ട് ചെയ്യാനായത്.

ആക്രമണം നേരിട്ടിട്ടും വോട്ട് ചെയ്യാൻ മനസാന്നിധ്യം കാണിച്ച ദമ്പതികളായ പ്രിന്റു-ബ്രിജീത്ത ദമ്പതികളെയാണ് അന്നാ-കിറ്റക്സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിൽ ആദരിച്ചത്.

കിഴക്കമ്പലത്തിനു പുറത്ത് മൂന്ന് പഞ്ചായത്തുകൾകൂടിയാണ് ട്വന്റി-20 പിടിച്ചെടുത്തത്. ദമ്പതികൾ ട്വന്റി-20 യുടെ വളർച്ചയുടെ പ്രതീകമാണെന്നും ഈ സംഭവത്തിലെ മധുര പ്രതികാരമാണ് കിഴക്കമ്പലത്തിനു പുറമേ സമീപ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വിജയമെന്നും ട്വന്റി-20 പ്രസ്താവനയിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്