ആപ്പ്ജില്ല

വടകരയിൽ കെകെ രമ തന്നെയെന്ന് ചെന്നിത്തല; നടക്കാൻ പോകുന്നത് ശക്തമായ പോരാട്ടമോ?

മലപ്പുറം: വടകരയിൽ ആർഎംപി സ്ഥാനാർഥിയായി കെകെ രമ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ സ്ഥാനാർഥിയാകില്ലെങ്കിൽ കോൺഗ്രസ് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചെന്നിത്തലയുടെ പ്രതികരണം. രമ മത്സരിക്കാൻ സന്നദ്ധയാണെന്ന് എൻ വേണു അറിയിച്ചെന്നും ആർഎംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി വടകര മാറുകയാണ്. മണ്ഡലത്തിലെ സാധ്യതകൾ പരിശോധിക്കാം.

Samayam Malayalam | 15 Mar 2021, 8:13 pm
Samayam Malayalam kk rema may contest in vadakara assembly election and udf support them
വടകരയിൽ കെകെ രമ തന്നെയെന്ന് ചെന്നിത്തല; നടക്കാൻ പോകുന്നത് ശക്തമായ പോരാട്ടമോ?
മലപ്പുറം: വടകരയിൽ ആർഎംപി സ്ഥാനാർഥിയായി കെകെ രമ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ സ്ഥാനാർഥിയാകില്ലെങ്കിൽ കോൺഗ്രസ് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചെന്നിത്തലയുടെ പ്രതികരണം. രമ മത്സരിക്കാൻ സന്നദ്ധയാണെന്ന് എൻ വേണു അറിയിച്ചെന്നും ആർഎംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി വടകര മാറുകയാണ്. മണ്ഡലത്തിലെ സാധ്യതകൾ പരിശോധിക്കാം.

​എൽഡിഎഫിനായി മനയത്ത് ചന്ദ്രൻ

കഴിഞ്ഞതവണ യുഡിഎഫ് അനുവദിച്ച സീറ്റിൽ ജെഡിയു സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട മനയത്ത് ചന്ദ്രനാണ് ഇത്തവണ വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി. എൽജെഡി സ്ഥാനാർഥിയായാണ് മനയത്ത് ചന്ദ്രൻ ജനവിധി തേടുന്നത്. കഴിഞ്ഞതവണ ഇടതുമുന്നണിയ്ക്കായി വടകരയിൽ മത്സരിച്ചത് ജെഡിഎസ് നേതാവ് സികെ നാണുവായിരുന്നു. എൽജെഡി മുന്നണിയിലേക്ക് വന്നതോടെയാണ് ജെഡിഎസിന് സിറ്റിങ്ങ് സീറ്റ് വിട്ട് നൽകേണ്ടി വന്നത്. 9,511 വോട്ടിനായിരുന്നു 2016ൽ ഇടതു മുന്നണി വടകരയിൽ വിജയിച്ചത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പ്


ജെഡിഎസും എൽജെഡിയും രണ്ട് മുന്നണികളിലായിരിക്കെയാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽജെഡി അന്ന് ജെഡിയു ആയിരുന്നു. ഇടതുപക്ഷത്തിനായി ജെഡിഎസിലെ സികെ നാണുവും വലതുപക്ഷത്തിനായി ഇന്നത്തെ എൽജെഡിയിലെ മനയത്ത് ചന്ദ്രനുമാണ് മത്സരിച്ചത്. ബിജെപിയ്ക്കായി എം രാജേഷ് കുമാറും മത്സരത്തിനിറങ്ങി. ആർഎംപിയ്ക്കും വടകരയിൽ സ്ഥാനാർഥിയുണ്ടായിരുന്നു. ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമയായിരുന്നു ആർഎംപിയ്ക്കായി കഴിഞ്ഞതവണ മത്സരിച്ചത്.

​സ്വാധീനം തെളിയിച്ച് ആർഎംപി

2016ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സികെ നാണു 9,511 വോട്ടിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മനയത്ത് ചന്ദ്രൻ രണ്ടാമതും കെകെ രമ മൂന്നാമതും എത്തി. ബിജെപി സ്ഥാനാർഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഒരു മുന്നണിയുടെയും ഭാഗമാകാതെ മത്സരിച്ചായിരുന്നു ആർഎംപി കഴഞ്ഞതവണ മൂന്നാം സ്ഥാനത്തെത്തിയത്. സികെ നാണുവിന് 49,211 വോട്ടുകളും മനയത്ത് ചന്ദ്രന് 39,700 വോട്ടുകളും ലഭിച്ചപ്പോൾ കെകെ രമയ്ക്ക് 20,504 വോട്ടുകളാണ് കിട്ടിയത്.

ആർഎംപി വോട്ടുകൾ ജനവിധി നിർണയിക്കുമോ?

വടകരയിൽ ആർഎംപിയുടെ വോട്ടുകൾ ആർക്ക് ലഭിക്കുമെന്നത് ഫലത്തെ സ്വാധീനിച്ചേക്കും. ജെഡിഎസും എൽജെഡിയും ഇടതു മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ യുഡിഎഫിന് ആർഎംപിയെ കൂടെ നിർത്താതെ ജയം നേടുക പ്രയാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആർഎംപി സ്ഥാനാർഥിയായി കെകെ രമ എത്തിയാൽ ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ എൽജെഡിയുടെ വോട്ടുകൾ ലഭിക്കുന്നതിലൂടെ ആർഎംപി- യുഡിഎഫ് കൂട്ടുകെട്ടിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

സ്ഥാനാര്‍ത്ഥി പട്ടികയിലെ യുവതാരം....

സ്ഥാനാര്‍ത്ഥി പട്ടികയിലെ യുവതാരം..... അരിതയ്ക്ക് പറയാന്‍ ഒരു അതിജീവനത്തിന്‍റെ കഥയുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്