കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുന്ന വേളയിൽ വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്ന് കെ എം മാണി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പരമ്പരാഗതമായി വിശ്വാസികൾ കാത്തു സൂക്ഷിച്ചിരുന്ന ആചാരങ്ങൾ പരിഷ്ക്കരിക്കുമ്പോൾ വിശ്വാസികളുടെ താത്പര്യങ്ങൾ കൂടി സംരക്ഷിക്കണമെന്നും മാണി വ്യക്തമാക്കി.
ഏതു മതക്കാരുടെ ആചാരങ്ങളിൽ മാറ്റം വരുത്തുമ്പോഴും അവരുമായി അഭിപ്രായ സമവായത്തിലെത്തണം. കോടതി വിധി നടപ്പിലാക്കുമ്പോൾ പ്രസ്തുത പ്രദേശത്ത് ഉണ്ടായേക്കാവുന്ന സാമൂഹിക പ്രശ്നങ്ങൾ സർക്കാർ കണക്കിലെടുക്കണം. കൂടുതൽ വനഭൂമി ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലില്ല. അതിനാൽ വേണ്ട സൗകര്യങ്ങൾ സർക്കാർ ഉറപ്പുവരുത്തണമെന്നും മാണി ആവശ്യപ്പെട്ടു.
ഏതു മതക്കാരുടെ ആചാരങ്ങളിൽ മാറ്റം വരുത്തുമ്പോഴും അവരുമായി അഭിപ്രായ സമവായത്തിലെത്തണം. കോടതി വിധി നടപ്പിലാക്കുമ്പോൾ പ്രസ്തുത പ്രദേശത്ത് ഉണ്ടായേക്കാവുന്ന സാമൂഹിക പ്രശ്നങ്ങൾ സർക്കാർ കണക്കിലെടുക്കണം. കൂടുതൽ വനഭൂമി ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലില്ല. അതിനാൽ വേണ്ട സൗകര്യങ്ങൾ സർക്കാർ ഉറപ്പുവരുത്തണമെന്നും മാണി ആവശ്യപ്പെട്ടു.