കൊച്ചി: സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ ആവുമോയെന്ന കാര്യത്തിൽ വിശദീകരണവുമായി മെട്രോ അധികൃതർ. സുരേഷ് ഗോപി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ ആവുമെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു ഉറപ്പും ഇല്ലെന്നാണ് കൊച്ചിമെട്രോയുടെ ഔദ്യോഗിക പ്രതികരണം.
കൊച്ചിമെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
"കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു."
കൊച്ചി മെട്രോയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി അറിയിച്ചതായി കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. പൂർണ സഹകരണം സുരേഷ് ഗോപിയും വാഗ്ദാനം ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു തീരുമാനവും ഇല്ലെന്ന് തന്നെയാണ് കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കുന്നത്.
കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
വാർത്ത പുറത്ത് വന്നയുടനെ വി.ടി.ബൽറാം എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ ഈ വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരുന്നു.
"എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനം?
ഒരു സംഘ് പരിവാർ എംപിയെ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ?," ബൽറാം ചോദിക്കുന്നു.
കൊച്ചിമെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
"കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു."
കൊച്ചി മെട്രോയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി അറിയിച്ചതായി കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. പൂർണ സഹകരണം സുരേഷ് ഗോപിയും വാഗ്ദാനം ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു തീരുമാനവും ഇല്ലെന്ന് തന്നെയാണ് കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കുന്നത്.
കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
വാർത്ത പുറത്ത് വന്നയുടനെ വി.ടി.ബൽറാം എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ ഈ വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരുന്നു.
"എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനം?
ഒരു സംഘ് പരിവാർ എംപിയെ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ?," ബൽറാം ചോദിക്കുന്നു.