തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി നിയമസഭയില്‍ വീണ്ടും മുസ്‍ലിം ലീഗ്. എം.എല്‍.എ കെ.എന്‍.എ ഖാദറാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയുണ്ടായത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ നിന്ന് കെ.എന്‍.എ. ഖാദര്‍ ആദ്യം പിന്മാറിയിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ ഈ വിഷയം നിയമസഭയില്‍ കൊണ്ടു വരുന്നതിനോട് യു.ഡി.എഫ് നേതൃത്വം അതൃപ്തി അറിയിച്ചതോടെയാണ് കെ.എന്‍.എ. ഖാദര്‍ തന്ത്രപരമായി പിന്മാറുകയുണ്ടായത്.
പക്ഷേ നിയമസഭയുടെ കാര്യവിവരപട്ടികയില്‍ കെ.എന്‍.എ. ഖാദറിന്‍റെ പ്രമേയവും ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടിയിരുന്നത്. എന്നാൽ ശൂന്യവേളയില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിക്കാന്‍ കെ.എന്‍.എ. ഖാദറിനെ ക്ഷണിച്ചു. പക്ഷേ അദ്ദേഹം അപ്പോള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല.
ജില്ല രൂപവത്കരണം പോലെ നയപരമായി തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങള്‍ മുന്നണിയില്‍ ആലോചിച്ച് തീരുമാനിക്കും മുമ്പ് നിയമസഭയില്‍ ഉന്നയിക്കുന്നതിലെ അനൗചിത്യം യു.ഡി.എഫ് നേതൃത്വം മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിക്കുകയും ചെയ്യുകയുണ്ടായി. ലീഗും അതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.
പക്ഷേ നിയമസഭയുടെ കാര്യവിവരപട്ടികയില്‍ കെ.എന്‍.എ. ഖാദറിന്‍റെ പ്രമേയവും ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടിയിരുന്നത്. എന്നാൽ ശൂന്യവേളയില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിക്കാന്‍ കെ.എന്‍.എ. ഖാദറിനെ ക്ഷണിച്ചു. പക്ഷേ അദ്ദേഹം അപ്പോള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല.
ജില്ല രൂപവത്കരണം പോലെ നയപരമായി തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങള്‍ മുന്നണിയില്‍ ആലോചിച്ച് തീരുമാനിക്കും മുമ്പ് നിയമസഭയില്‍ ഉന്നയിക്കുന്നതിലെ അനൗചിത്യം യു.ഡി.എഫ് നേതൃത്വം മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിക്കുകയും ചെയ്യുകയുണ്ടായി. ലീഗും അതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.